ന്യൂഡൽഹി: ഒമിക്രോണ്‍ വൈറസിനെതിരേ രാജ്യത്ത് കർശന പ്രതിരോധമൊരുക്കി കേന്ദ്രസർക്കാർ. വിദേശത്തുനിന്നെത്തുന്ന യാത്രക്കാർക്ക് ഇന്നു മുതൽ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വന്നു.
പ്രധാന നിർദേശങ്ങൾ
അപകട സാധ്യതയുള്ള രാജ്യങ്ങളിൽനിന്നെത്തുന്നവർ വിമാനത്താവളങ്ങളിൽ തന്നെ ആർടിപിസിആർ പരിശോധന നടത്തണം. പരിശോധനാ ഫലം വന്ന ശേഷമേ വിമാനത്താവളം വിട്ടുപോകാവൂ. ഇവർ ഏഴു ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ക്വാറന്റൈൻ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർ വീടുകൾ സന്ദർശിക്കണം.
വിദേശത്തുനിന്നെത്തി പോസിറ്റീവാകുന്നവരെ ഐസൊലേഷനിലേക്കു മാറ്റി ചികിത്സ നൽകും. ഇവരുടെ സാന്പിളുകൾ ഇന്ത്യൻ സാർസ് കോവിഡ് ജീനോമിക് നെറ്റ്വർക്ക് എന്ന പേരിൽ രാജ്യമൊട്ടാകെ സജ്ജീകരിച്ചിടുള്ള ലാബുകളുടെ ശൃംഖലയിലേക്ക് വിദഗ്ധ പരിശോധനയ് ക്കായി അയയ്ക്കും. സംസ്ഥാനങ്ങൾ ഇവരുടെ സന്പർക്കപരിശോധന നടത്തി 14 ദിവസത്തോളം നിരീക്ഷിക്കണം.
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, മൗറീഷ്യസ്, ചൈന, ന്യൂസിലൻഡ്, സിംബാബ്വേ, സിംഗപ്പൂർ, ഹോങ്കോംഗ്, ഇസ്രയേൽ, 44 യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ അപകട സാധ്യതാ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തി.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. കോവിഡ് പ്രതിരോധരംഗത്തെ സർക്കാരിന്റെ നയങ്ങളായ പരിശോധന, കണ്ടെത്തൽ, ചികിത്സ, വാക്സിൻ എന്നിവ സംസ്ഥാനങ്ങൾ കർശനമായി പാലിക്കണം. വൈറസിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തുന്ന സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണം.
ആരോഗ്യമന്ത്രാലയത്തിന്റെ വിവരങ്ങൾ അനുസരിച്ച് നിലവിൽ യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ് ന്യൂസിലൻഡ്, സിംഗപ്പൂർ, സിംബാബ്വെ, ഹോങ്കോംഗ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. ഇവിടങ്ങളിൽനിന്ന് എത്തിയ നിരവധി യാത്രക്കാർ കോവിഡ് പോസിറ്റീവ് ആണെന്നും കണ്ടെത്തി. എന്നാൽ ആരിലും ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് പ്രതിരോധരംഗത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്ന ഒമിക്രോണ്‍ വൈറസിന് അമ്പതിലധികം വകഭേദങ്ങൾ ഉള്ളതായാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം. നിലവിലെ വാക്സിനുകൾ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരേ എത്രത്തോളം ഫലപ്രദമാകുമെന്ന പഠനങ്ങൾ നടക്കുന്നതേയുള്ളൂ.
പ്രധാന നിർദേശങ്ങൾ
അപകട സാധ്യതയുള്ള രാജ്യങ്ങളിൽനിന്നെത്തുന്നവർ വിമാനത്താവളങ്ങളിൽ തന്നെ ആർടിപിസിആർ പരിശോധന നടത്തണം. പരിശോധനാ ഫലം വന്ന ശേഷമേ വിമാനത്താവളം വിട്ടുപോകാവൂ. ഇവർ ഏഴു ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ക്വാറന്റൈൻ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർ വീടുകൾ സന്ദർശിക്കണം.
വിദേശത്തുനിന്നെത്തി പോസിറ്റീവാകുന്നവരെ ഐസൊലേഷനിലേക്കു മാറ്റി ചികിത്സ നൽകും. ഇവരുടെ സാന്പിളുകൾ ഇന്ത്യൻ സാർസ് കോവിഡ് ജീനോമിക് നെറ്റ്വർക്ക് എന്ന പേരിൽ രാജ്യമൊട്ടാകെ സജ്ജീകരിച്ചിടുള്ള ലാബുകളുടെ ശൃംഖലയിലേക്ക് വിദഗ്ധ പരിശോധനയ് ക്കായി അയയ്ക്കും. സംസ്ഥാനങ്ങൾ ഇവരുടെ സന്പർക്കപരിശോധന നടത്തി 14 ദിവസത്തോളം നിരീക്ഷിക്കണം.
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, മൗറീഷ്യസ്, ചൈന, ന്യൂസിലൻഡ്, സിംബാബ്വേ, സിംഗപ്പൂർ, ഹോങ്കോംഗ്, ഇസ്രയേൽ, 44 യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ അപകട സാധ്യതാ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തി.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. കോവിഡ് പ്രതിരോധരംഗത്തെ സർക്കാരിന്റെ നയങ്ങളായ പരിശോധന, കണ്ടെത്തൽ, ചികിത്സ, വാക്സിൻ എന്നിവ സംസ്ഥാനങ്ങൾ കർശനമായി പാലിക്കണം. വൈറസിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തുന്ന സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണം.
ആരോഗ്യമന്ത്രാലയത്തിന്റെ വിവരങ്ങൾ അനുസരിച്ച് നിലവിൽ യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ് ന്യൂസിലൻഡ്, സിംഗപ്പൂർ, സിംബാബ്വെ, ഹോങ്കോംഗ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. ഇവിടങ്ങളിൽനിന്ന് എത്തിയ നിരവധി യാത്രക്കാർ കോവിഡ് പോസിറ്റീവ് ആണെന്നും കണ്ടെത്തി. എന്നാൽ ആരിലും ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് പ്രതിരോധരംഗത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്ന ഒമിക്രോണ്‍ വൈറസിന് അമ്പതിലധികം വകഭേദങ്ങൾ ഉള്ളതായാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം. നിലവിലെ വാക്സിനുകൾ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരേ എത്രത്തോളം ഫലപ്രദമാകുമെന്ന പഠനങ്ങൾ നടക്കുന്നതേയുള്ളൂ.