ന്യൂഡൽഹി: ഒരു വർഷം പിന്നിട്ട കർഷകരുടെ സമരത്തിനൊടുവിൽ മൂന്നു വിവാദ കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പാർലമെന്റിൽ പിൻവലിച്ചു. ചർച്ച വേണമെന്ന ആവശ്യം നിരാകരിച്ചാണ് ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ വെറും നാലു മിനിറ്റിനുള്ളിൽ കാർഷിക നിയമ ങ്ങൾ പിൻവലിക്കൽ ബിൽ പാസാക്കിയത്. 12.06ന് അവതരിപ്പിച്ച ബിൽ 12.10ന് ശബ്ദവോട്ടോടെ പാസാക്കി.
കർഷകരെ ദ്രോഹിക്കുന്നതിനായി വിവാദ നിയമങ്ങൾ കൊണ്ടുവന്ന സർക്കാർ ചർച്ചയ്ക്കു തയാറാകണമെന്നു കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ലോക്സഭയുടെ കാര്യോപദേശക സമിതി യോഗത്തിലും ബില്ലിന്മേൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ശബ്ദമുയർത്തിയിരുന്നു.
ലോക്സഭയിൽ പാസായതിനു തൊട്ടുപിന്നാലെതന്നെ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ രാജ്യസഭയിലുമെത്തി. എന്നാൽ, പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ രണ്ടു മണി വരെ പിരിഞ്ഞു. പിന്നീട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ രണ്ടു മിനിറ്റ് സംസാരിക്കാൻ അനുവദിച്ചശേഷം രാജ്യസഭയിലും ബിൽ പാസാക്കി.
ചർച്ച ആവശ്യപ്പെട്ടു പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. ലോക്സഭ ചേർന്ന ഉടൻതന്നെ കാർഷിക നിയമങ്ങളിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ സഭ രണ്ടു വട്ടം പിരിഞ്ഞു.
ചോദ്യോത്തര വേള തുടങ്ങി ഏതാനും നിമിഷം ബഹളത്തിൽ മുങ്ങിയ സഭ പന്ത്രണ്ടുമണി വരെ പിരിഞ്ഞു. പിന്നീടു ചേർന്നപ്പോഴാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലവതരിപ്പിച്ചത്.
അതിനിടെ, ബില്ലിന്മേൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരി എഴുന്നേറ്റു. ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷനിരയിൽനിന്നുയർന്ന ബഹളത്തിനിടെ ഭരണപക്ഷം ബിൽ പാസാക്കുകയായിരുന്നു.
സെബി മാത്യു
കർഷകരെ ദ്രോഹിക്കുന്നതിനായി വിവാദ നിയമങ്ങൾ കൊണ്ടുവന്ന സർക്കാർ ചർച്ചയ്ക്കു തയാറാകണമെന്നു കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ലോക്സഭയുടെ കാര്യോപദേശക സമിതി യോഗത്തിലും ബില്ലിന്മേൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ശബ്ദമുയർത്തിയിരുന്നു.
ലോക്സഭയിൽ പാസായതിനു തൊട്ടുപിന്നാലെതന്നെ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ രാജ്യസഭയിലുമെത്തി. എന്നാൽ, പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ രണ്ടു മണി വരെ പിരിഞ്ഞു. പിന്നീട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ രണ്ടു മിനിറ്റ് സംസാരിക്കാൻ അനുവദിച്ചശേഷം രാജ്യസഭയിലും ബിൽ പാസാക്കി.
ചർച്ച ആവശ്യപ്പെട്ടു പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. ലോക്സഭ ചേർന്ന ഉടൻതന്നെ കാർഷിക നിയമങ്ങളിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ സഭ രണ്ടു വട്ടം പിരിഞ്ഞു.
ചോദ്യോത്തര വേള തുടങ്ങി ഏതാനും നിമിഷം ബഹളത്തിൽ മുങ്ങിയ സഭ പന്ത്രണ്ടുമണി വരെ പിരിഞ്ഞു. പിന്നീടു ചേർന്നപ്പോഴാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലവതരിപ്പിച്ചത്.
അതിനിടെ, ബില്ലിന്മേൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരി എഴുന്നേറ്റു. ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷനിരയിൽനിന്നുയർന്ന ബഹളത്തിനിടെ ഭരണപക്ഷം ബിൽ പാസാക്കുകയായിരുന്നു.
സെബി മാത്യു