ന്യൂഡൽഹി: എളമരം കരീം, ബിനോയ് വിശ്വം എന്നിവരടക്കം രാജ്യസഭയിലെ 12 പ്രതിപക്ഷ എംപിമാർക്കു സസ്പെൻഷൻ.
കഴിഞ്ഞ വർഷകാല സമ്മേളനത്തിലെ ചെയ്തിയുടെ പേരിലാണ് ഇന്നലെ തുടങ്ങിയ ശൈത്യകാല സമ്മേളനത്തിലെ ശേഷിച്ച ദിവസങ്ങളിലേക്ക് എംപിമാരെ രാജ്യസഭയിൽനിന്നു സസ്പെൻഡ് ചെയ്തത്.
എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ഫുലോ ദേവി നേതം, ഛായ വർമ, റിപുൻ ബോറ, രാജമണി പട്ടേൽ, സഈദ് നസീർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ് (കോണ്ഗ്രസ്), ദോള സെൻ, ശാന്ത ഛേത്രി (തൃണമൂൽ), പ്രിയങ്ക ചതുർവേദി, അനിൽ ദേശായി (ശിവസേന) എന്നിവരെയാണു രാജ്യസഭയിൽനിന്നു ഡിസംബർ 23 വരെ നീളുന്ന സമ്മേളനകാലം മുഴുവനായി സസ്പെൻഡ് ചെയ്തത്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണു പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ പ്രമേയം പാസാക്കിയയുടൻ സഭ പിരിഞ്ഞു.
മുൻ സമ്മേളനകാലത്തെ പ്രവർത്തനത്തിന്റെ പേരിൽ അടുത്ത സമ്മേളനകാലം മുഴുവൻ ഇത്രയേറെ പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുന്ന സംഭവം ആദ്യമാണ്. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഒരു ഡസൻ പ്രതിപക്ഷ എംപിമാരെ ഒരുമിച്ചു പുറത്താക്കിയത് അപ്രതീക്ഷിതവും നടുക്കുന്നതുമാണെന്നു പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
ഉച്ചകഴിഞ്ഞ് 3.30ന് രാജ്യസഭ വീണ്ടും സമ്മേളിച്ചയുടൻ 12 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുന്നതായുള്ള പ്രമേയം സർക്കാർ അവതരിപ്പിച്ച് പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കുകയായിരുന്നു.
ജോർജ് കള്ളിവയലിൽ
കഴിഞ്ഞ വർഷകാല സമ്മേളനത്തിലെ ചെയ്തിയുടെ പേരിലാണ് ഇന്നലെ തുടങ്ങിയ ശൈത്യകാല സമ്മേളനത്തിലെ ശേഷിച്ച ദിവസങ്ങളിലേക്ക് എംപിമാരെ രാജ്യസഭയിൽനിന്നു സസ്പെൻഡ് ചെയ്തത്.
എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ഫുലോ ദേവി നേതം, ഛായ വർമ, റിപുൻ ബോറ, രാജമണി പട്ടേൽ, സഈദ് നസീർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ് (കോണ്ഗ്രസ്), ദോള സെൻ, ശാന്ത ഛേത്രി (തൃണമൂൽ), പ്രിയങ്ക ചതുർവേദി, അനിൽ ദേശായി (ശിവസേന) എന്നിവരെയാണു രാജ്യസഭയിൽനിന്നു ഡിസംബർ 23 വരെ നീളുന്ന സമ്മേളനകാലം മുഴുവനായി സസ്പെൻഡ് ചെയ്തത്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണു പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ പ്രമേയം പാസാക്കിയയുടൻ സഭ പിരിഞ്ഞു.
മുൻ സമ്മേളനകാലത്തെ പ്രവർത്തനത്തിന്റെ പേരിൽ അടുത്ത സമ്മേളനകാലം മുഴുവൻ ഇത്രയേറെ പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുന്ന സംഭവം ആദ്യമാണ്. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഒരു ഡസൻ പ്രതിപക്ഷ എംപിമാരെ ഒരുമിച്ചു പുറത്താക്കിയത് അപ്രതീക്ഷിതവും നടുക്കുന്നതുമാണെന്നു പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
ഉച്ചകഴിഞ്ഞ് 3.30ന് രാജ്യസഭ വീണ്ടും സമ്മേളിച്ചയുടൻ 12 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുന്നതായുള്ള പ്രമേയം സർക്കാർ അവതരിപ്പിച്ച് പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കുകയായിരുന്നു.
ജോർജ് കള്ളിവയലിൽ