ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യക്കാരുടെ പട്ടികയിൽ രവിചന്ദ്രൻ അശ്വിൻ മൂന്നാം സ്ഥാനത്ത്. അഞ്ചാം ദിവസം ടോം ലാഥമിന്റെ വിക്കറ്റ് നേടിക്കൊണ്ടാണ് അശ്വിൻ ഹർഭജൻ സിംഗിന്റെ 417 വിക്കറ്റുകൾ മറികടന്നത്.
103 മത്സരങ്ങളിൽനിന്നാണു ഹർഭജൻ ഇത്രയും വിക്കറ്റുകൾ വീഴ്ത്തിയത്. മുൻ ഇന്ത്യൻ സ്പിന്നറുടെ വിക്കറ്റ് നേട്ടം മറികടക്കാൻ അശ്വിന് 80 മത്സരങ്ങളേ വേണ്ടിവന്നുള്ളൂ.
ടോ ബ്ലൻഡലിന്റെ വിക്കറ്റുംകൂടി നേടിയ താരം 419 വിക്കറ്റിലെത്തി. ഇനി അശ്വിനു മുന്നിൽ അനിൽ കുംബ്ലെയും (619) കപിൽ ദേവു മാണ് (434).
ടെസ്റ്റിൽ 800 വിക്കറ്റുകളുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണു ലോക റിക്കാർഡ്. 708 വിക്കറ്റുകളുമായി ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണ്‍ രണ്ടാമതും. ഇംഗ്ലണ്ട് താരം ജയിംസ് ആൻഡേഴ്സൺ ( 632) ആണു മൂന്നാമത്. കുംബ്ലെ നാലാമതും. 563 വിക്കറ്റുകളുമായി ഗ്ലെൻ മക്ഗ്രാത്ത് അഞ്ചാമതും. 13-ാം സ്ഥാനത്താണ് അശ്വിൻ.
ഹർഭജനെ മറികടന്ന് അശ്വിൻ
01:40 AM Nov 30, 2021 | Deepika.com