ന്യൂഡൽഹി: രാജ്യത്തു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ കൊണ്ടുവരുന്നത് പരിഗണനയിലെന്ന് കേന്ദ്ര ധനമന്ത്രാലയം.
ഡിജിറ്റൽ കറൻസികളെ ബാങ്ക് നോട്ടുകളായി പരിഗണിക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ ഒക്ടോബറിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി(സിഡിബിസി) എന്ന പേരിൽ ഡിജിറ്റൽ അഥവാ വെർച്വൽ കറൻസികൾ ഇറക്കുന്നതിനുള്ള നടപടികൾ റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞിരുന്നു.
സിഡിബിസിയുടെ ആദ്യഘട്ട ടെസ്റ്റിംഗ് പ്രോഗ്രാം ഡിസംബറിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായാണ് ബാങ്ക് നോട്ടുകളുടെ നിർവചനത്തിൽ ഡിജിറ്റൽ കറൻസികളെയും ഉൾപ്പെടുത്തണമെന്ന ആവശ്യം റിസർവ് ബാങ്ക് മുന്നോട്ടു വയ്ക്കുന്നത്.
അടൂർ പ്രകാശ് എംപിയുടെ ചോദ്യങ്ങൾക്കാണ് ലോക്സഭയിൽ ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകിയത്. ഡിജിറ്റൽ കറൻസികൾ പ്രാബല്യത്തിൽ വരുന്നതോടെ ആളുകൾ കറൻസി നോട്ടുകളെ ആശ്രയിക്കുന്നത് കുറയുന്നതിനൊപ്പം പണമിടപാടുകളുടെ വിനിമയച്ചെലവ് കുറയുകയും പണമിടപാടുകൾ കൂടുതൽ കരുത്തുറ്റതാകുകയും ചെയ്യുമെന്ന് പങ്കജ് ചൗധരി മറുപടി നൽകി.
സ്വകാര്യ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ചസ് ബോർഡിന്റെയും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഈ മാസം ആദ്യം ഉന്നത തല യോഗം ചേർന്നിരുന്നു.
ഡിജിറ്റൽ കറൻസികളെ ബാങ്ക് നോട്ടുകളായി പരിഗണിക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ ഒക്ടോബറിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി(സിഡിബിസി) എന്ന പേരിൽ ഡിജിറ്റൽ അഥവാ വെർച്വൽ കറൻസികൾ ഇറക്കുന്നതിനുള്ള നടപടികൾ റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞിരുന്നു.
സിഡിബിസിയുടെ ആദ്യഘട്ട ടെസ്റ്റിംഗ് പ്രോഗ്രാം ഡിസംബറിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായാണ് ബാങ്ക് നോട്ടുകളുടെ നിർവചനത്തിൽ ഡിജിറ്റൽ കറൻസികളെയും ഉൾപ്പെടുത്തണമെന്ന ആവശ്യം റിസർവ് ബാങ്ക് മുന്നോട്ടു വയ്ക്കുന്നത്.
അടൂർ പ്രകാശ് എംപിയുടെ ചോദ്യങ്ങൾക്കാണ് ലോക്സഭയിൽ ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകിയത്. ഡിജിറ്റൽ കറൻസികൾ പ്രാബല്യത്തിൽ വരുന്നതോടെ ആളുകൾ കറൻസി നോട്ടുകളെ ആശ്രയിക്കുന്നത് കുറയുന്നതിനൊപ്പം പണമിടപാടുകളുടെ വിനിമയച്ചെലവ് കുറയുകയും പണമിടപാടുകൾ കൂടുതൽ കരുത്തുറ്റതാകുകയും ചെയ്യുമെന്ന് പങ്കജ് ചൗധരി മറുപടി നൽകി.
സ്വകാര്യ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ചസ് ബോർഡിന്റെയും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഈ മാസം ആദ്യം ഉന്നത തല യോഗം ചേർന്നിരുന്നു.