ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചുവെങ്കിലും സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.
മിനിമം താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം വേണം. കർഷകരുടെ ഭാവി സമരപരിപാടികളെക്കുറിച്ച് ഡിസംബർ നാലിനു തീരുമാനിക്കുമെന്നും ടിക്കായത് പറഞ്ഞു. നിയമങ്ങൾ പിൻവലിച്ചതിൽ സന്തോഷമുണ്ട്.
പക്ഷേ, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, കർഷകർക്കെതിരായ കേസ് പിൻവലിക്കൽ തുടങ്ങി എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ വീടുകളിലേക്കു മടങ്ങില്ലെന്ന് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ പ്രതികരിച്ചു.
കാർഷിക ബില്ലിൻമേൽ ചർച്ച നടന്നാൽ പല കാര്യങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകേണ്ടിവരുമെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
മിനിമം താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം വേണം. കർഷകരുടെ ഭാവി സമരപരിപാടികളെക്കുറിച്ച് ഡിസംബർ നാലിനു തീരുമാനിക്കുമെന്നും ടിക്കായത് പറഞ്ഞു. നിയമങ്ങൾ പിൻവലിച്ചതിൽ സന്തോഷമുണ്ട്.
പക്ഷേ, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, കർഷകർക്കെതിരായ കേസ് പിൻവലിക്കൽ തുടങ്ങി എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ വീടുകളിലേക്കു മടങ്ങില്ലെന്ന് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ പ്രതികരിച്ചു.
കാർഷിക ബില്ലിൻമേൽ ചർച്ച നടന്നാൽ പല കാര്യങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകേണ്ടിവരുമെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.