കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിറാത്ത് നഗരത്തിൽ ഡോക്ടറെ താലിബാൻ വെടിവച്ചു കൊന്നു. പോലീസ് ചെക്ക്പോസ്റ്റിൽ വാഹനം നിർ ത്താതിരുന്ന ഡോ. അമ്മറുദീൻ നൂറിയെ (33) താലിബാൻകാർ വെടിവച്ചു കൊല്ലുകയായിരുന്നെന്നു കുടുംബം ആരോപിച്ചു.
വ്യാഴാഴ്ച ഹിറാത്ത് നഗരത്തിലാണു ദാരുണ സംഭവമുണ്ടായതെന്ന് പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
സ്വന്തമായി ക്ലിനിക്ക് നടത്തുന്ന അമ്മറുദീന്റെ വിവാഹം അടുത്തിടെയാണു കഴിഞ്ഞത്. എന്നാൽ, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നു താലിബാൻ പറഞ്ഞു. താലിബാന്റെ ഭരണത്തിനു കീഴിൽ രാജ്യത്ത് അക്രമസംഭവങ്ങൾ വർധിച്ചുവരികയാണ്.
വ്യാഴാഴ്ച ഹിറാത്ത് നഗരത്തിലാണു ദാരുണ സംഭവമുണ്ടായതെന്ന് പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
സ്വന്തമായി ക്ലിനിക്ക് നടത്തുന്ന അമ്മറുദീന്റെ വിവാഹം അടുത്തിടെയാണു കഴിഞ്ഞത്. എന്നാൽ, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നു താലിബാൻ പറഞ്ഞു. താലിബാന്റെ ഭരണത്തിനു കീഴിൽ രാജ്യത്ത് അക്രമസംഭവങ്ങൾ വർധിച്ചുവരികയാണ്.