അഗർത്തല: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. അഗർത്തല കോർപറേഷനിലെ 51 സീറ്റുകളും ബിജെപി വിജയിച്ചു. ആകെയുള്ള 20 തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി വിജയിച്ചു. 98.5 ശതമാനം സീറ്റുകളും ബിജെപി നേടി. ബിജെപിയെ തളയ്ക്കുമെന്ന് അവകാശപ്പെട്ട തൃണമൂൽ കോൺഗ്രസിന് ഒരിടത്തും ജയിക്കാനായില്ല.
സിപിഎം, കോൺഗ്രസ് പാർട്ടികളും നിലംപൊത്തി. ആകെയുള്ള 334 വാർഡുകളിൽ 329 എണ്ണം ബിജെപി നേടി. ദശകങ്ങളോളം ത്രിപുര ഭരിച്ച സിപിഎം വെറും മൂന്നു സീറ്റിലൊതുങ്ങി. തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റാണു കിട്ടിയത്. ഒരിടത്തു സ്വതന്ത്രൻ ജയിച്ചു.
തൃണമൂൽ കോൺഗ്രസ് 20 ശതമാനത്തിലധികം വോട്ട് നേടി പ്രധാന പ്രതിപക്ഷമായി മാറിയെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.
അഗർത്തല കോർപറേഷൻ, 12 മുനിസിപ്പാലിറ്റികൾ, ആറു നഗർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. അതിൽ 112 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 222 സീറ്റുകളിലേക്ക് നവംബർ 25നാണു തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നു തൃണമൂൽ കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. അഗർത്തല ഉൾപ്പെടെ അഞ്ചു തദ്ദേശ സ്ഥാപനങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
സിപിഎം, കോൺഗ്രസ് പാർട്ടികളും നിലംപൊത്തി. ആകെയുള്ള 334 വാർഡുകളിൽ 329 എണ്ണം ബിജെപി നേടി. ദശകങ്ങളോളം ത്രിപുര ഭരിച്ച സിപിഎം വെറും മൂന്നു സീറ്റിലൊതുങ്ങി. തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റാണു കിട്ടിയത്. ഒരിടത്തു സ്വതന്ത്രൻ ജയിച്ചു.
തൃണമൂൽ കോൺഗ്രസ് 20 ശതമാനത്തിലധികം വോട്ട് നേടി പ്രധാന പ്രതിപക്ഷമായി മാറിയെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.
അഗർത്തല കോർപറേഷൻ, 12 മുനിസിപ്പാലിറ്റികൾ, ആറു നഗർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. അതിൽ 112 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 222 സീറ്റുകളിലേക്ക് നവംബർ 25നാണു തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നു തൃണമൂൽ കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. അഗർത്തല ഉൾപ്പെടെ അഞ്ചു തദ്ദേശ സ്ഥാപനങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.