ന്യൂഡൽഹി: സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കി ഭീകരരെ അമർച്ച ചെയ്യാനായി സുരക്ഷാസേന ജമ്മുകാഷ്മീരിൽ പരീക്ഷിച്ച രീതി വിജയമെന്നു പ്രതിരോധ വൃത്തങ്ങൾ. കാഷ്മീർ നിവാസികളുടെ കൊലപാതകത്തിനുത്തരവാദികളായ ഭീകരരിൽ ഭൂരിഭാഗത്തെയും ഉന്മൂലനം ചെയ്യാനായെന്ന് സർക്കാർ.
ചെറുസംഘങ്ങളായി തിരിഞ്ഞ് മിന്നലാക്രമണത്തിലൂടെ ഭീകരരെ അമർച്ച ചെയ്യുന്നതിലാണ് ഇപ്പോൾ സുരക്ഷാസേന ശ്രദ്ധിക്കുന്നത്. ജമ്മു കാഷ്മീർ പോലീസും രഹസ്യാന്വേഷണ വിഭാഗവും സൈന്യവും കൂടുതൽ ഏകോപനത്തോടെയാണു പുതിയ രീതി പരീക്ഷിക്കുന്നത്.
ഒരിടവേളയ്ക്കുശേഷം കഴിഞ്ഞമാസമാണ് ഏതാനും സാധാരണക്കാർ സംസ്ഥാനത്ത് ഭീകരരുടെ തോക്കിനിരയായത്. നിരപരാധികളായ പൗരന്മാരുടെ ജീവൻ ഉറപ്പുവരുത്തുന്ന തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ കൂടുതലായി പിന്തുടരുകയായിരുന്നുവെന്നും അവർ പറഞ്ഞു.
സുരക്ഷാസേനയുടെ നടപടിയുണ്ടായാൽ കുറഞ്ഞത് പത്ത് പ്രദേശവാസികളെയെങ്കിലും വധിക്കണമെന്നാണ് പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ കാഷ്മീരിലെ തങ്ങളുടെ അണികൾക്കു നൽകിയ നിർദേശം. 2018 ൽ ഭീകരവിരുദ്ധ നടപടിക്കിടെ 24 സാധാരണക്കാർ കൊല്ലപ്പെട്ടു. 49 പേർക്കു പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ കുറവുണ്ടായെന്നാണ് പ്രതിരോധസേന പറയുന്നത്.
ചെറുസംഘങ്ങളായി തിരിഞ്ഞ് മിന്നലാക്രമണത്തിലൂടെ ഭീകരരെ അമർച്ച ചെയ്യുന്നതിലാണ് ഇപ്പോൾ സുരക്ഷാസേന ശ്രദ്ധിക്കുന്നത്. ജമ്മു കാഷ്മീർ പോലീസും രഹസ്യാന്വേഷണ വിഭാഗവും സൈന്യവും കൂടുതൽ ഏകോപനത്തോടെയാണു പുതിയ രീതി പരീക്ഷിക്കുന്നത്.
ഒരിടവേളയ്ക്കുശേഷം കഴിഞ്ഞമാസമാണ് ഏതാനും സാധാരണക്കാർ സംസ്ഥാനത്ത് ഭീകരരുടെ തോക്കിനിരയായത്. നിരപരാധികളായ പൗരന്മാരുടെ ജീവൻ ഉറപ്പുവരുത്തുന്ന തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ കൂടുതലായി പിന്തുടരുകയായിരുന്നുവെന്നും അവർ പറഞ്ഞു.
സുരക്ഷാസേനയുടെ നടപടിയുണ്ടായാൽ കുറഞ്ഞത് പത്ത് പ്രദേശവാസികളെയെങ്കിലും വധിക്കണമെന്നാണ് പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ കാഷ്മീരിലെ തങ്ങളുടെ അണികൾക്കു നൽകിയ നിർദേശം. 2018 ൽ ഭീകരവിരുദ്ധ നടപടിക്കിടെ 24 സാധാരണക്കാർ കൊല്ലപ്പെട്ടു. 49 പേർക്കു പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ കുറവുണ്ടായെന്നാണ് പ്രതിരോധസേന പറയുന്നത്.