ചെന്നൈ: മഴക്കെടുതിയിൽ ഇന്നലെ കടലൂർ, തൂത്തുക്കുടി ജില്ലകളിൽ രണ്ടുപേർകൂടി മരിച്ചതോടെ ആകെ മരണം പത്തായി. 288 കാലികൾ ചത്തു. 1720 കുടിലുകളും 309 വീടുകളും തകർന്നു.
15,000 പേരെ 188 പുനരധിവാസക്യാന്പുകളിലേക്കു മാറ്റി. ഒരാഴ്ചയിലേറെയായി പെയ്യുന്ന മഴയെത്തുടർന്ന് വടക്കൻ തീരദേശജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തെക്കൻ തമിഴ്നാട്ടിൽ പ്രളയസമാന സാഹചര്യമാണ്.
15,000 പേരെ 188 പുനരധിവാസക്യാന്പുകളിലേക്കു മാറ്റി. ഒരാഴ്ചയിലേറെയായി പെയ്യുന്ന മഴയെത്തുടർന്ന് വടക്കൻ തീരദേശജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തെക്കൻ തമിഴ്നാട്ടിൽ പ്രളയസമാന സാഹചര്യമാണ്.