മൈസൂരു: രാജ്യത്തെ നടുക്കിയ മൈസൂരു ചാമുണ്ഡിഹിൽ കൂട്ടമാനഭംഗത്തിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആറു പ്രതികളുള്ള കേസിൽ 1499 പേജുള്ള കുറ്റപത്രമാണ് മൈസൂരു മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചത്.
മൈസൂരുവിലെ സ്വകാര്യ കോളജിൽ എംബിഎ വിദ്യാർഥിനിയായ ഇരുപത്തിരണ്ടുകാരി ആൺസുഹൃത്തിനൊപ്പം വൈകുന്നേരം ഏഴിന് ചാമുണ്ഡിഹിൽ താഴ്വരയിലെ പാറക്കെട്ടിൽ ഇരിക്കുമ്പോൾ പ്രതികൾ ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യംചെയ്ത ആൺസുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് ബോധരഹിതനാക്കിയശേഷം പെൺകുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നാണു കേസ്.
മൈസൂരുവിലെ സ്വകാര്യ കോളജിൽ എംബിഎ വിദ്യാർഥിനിയായ ഇരുപത്തിരണ്ടുകാരി ആൺസുഹൃത്തിനൊപ്പം വൈകുന്നേരം ഏഴിന് ചാമുണ്ഡിഹിൽ താഴ്വരയിലെ പാറക്കെട്ടിൽ ഇരിക്കുമ്പോൾ പ്രതികൾ ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യംചെയ്ത ആൺസുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് ബോധരഹിതനാക്കിയശേഷം പെൺകുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നാണു കേസ്.