ബംഗളൂരു: കോവിഡിന്റെ ഒമിക്രോൺ വകഭേദം ലോകമെന്പാടും ആശങ്ക സൃഷ്ടിക്കുന്നതിനിടെ ബംഗളൂരുവിലെത്തിയ രണ്ടു ദക്ഷിണാഫ്രിക്കൻ സ്വദേശികൾക്കു കോവിഡ് സ്ഥിരീകരിച്ചു.
ഇവരുടെ സാന്പിളുകൾ വിദഗ്ധപരിശോധനയ്ക്കായി അയച്ചുവെന്ന് അധികൃതർ പറഞ്ഞു. രണ്ടുപേരും ക്വാറന്റൈനിൽ തുടരുകയാണെന്നും ആശങ്കയ്ക്കു വകയില്ലെന്നുമാണു വിശദീകരണം.
ഈ മാസം ഒന്നുമുതൽ 26 വരെയുള്ള കാലത്ത് ദക്ഷിണാഫ്രിക്കയിൽനിന്ന് 94 പേരാണ് ബംഗളൂരുവിലെത്തിയത്. ഇതിൽ രണ്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയിൽ ഫലം നെഗറ്റീവായാലും ഇവരോടു താമസസ്ഥലത്തു തുടരാൻ നിർദേശിക്കും.
ഇവരുടെ സാന്പിളുകൾ വിദഗ്ധപരിശോധനയ്ക്കായി അയച്ചുവെന്ന് അധികൃതർ പറഞ്ഞു. രണ്ടുപേരും ക്വാറന്റൈനിൽ തുടരുകയാണെന്നും ആശങ്കയ്ക്കു വകയില്ലെന്നുമാണു വിശദീകരണം.
ഈ മാസം ഒന്നുമുതൽ 26 വരെയുള്ള കാലത്ത് ദക്ഷിണാഫ്രിക്കയിൽനിന്ന് 94 പേരാണ് ബംഗളൂരുവിലെത്തിയത്. ഇതിൽ രണ്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയിൽ ഫലം നെഗറ്റീവായാലും ഇവരോടു താമസസ്ഥലത്തു തുടരാൻ നിർദേശിക്കും.