ന്യൂഡൽഹി: ഡൽഹി അതിർത്തികളിൽ കർഷകസമരത്തിന്റെ ഒന്നാം വാർഷികം ആഘോഷമാക്കി കർഷകർ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു കർഷകർ ഡൽഹി അതിർത്തികളിൽ ഒത്തുകൂടി.
കർഷകസമരം ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ ഇന്നലെ ഡൽഹി അതിർത്തിയിലെ എല്ലാ സമരകേന്ദ്രങ്ങളിലും ട്രാക്ടറുകളിലും കാള വണ്ടികളിലുമായി ജാഥ സംഘടിപ്പിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചിരുന്നു. നിരവധി തൊഴിലാളി സംഘടനകളും കർഷകർക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കർഷകരുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു. മിനിമം താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർഷകരുമായി കേന്ദ്രം ചർച്ചയ്ക്കു തയാറാകണമെന്നും ടികായത് ആവശ്യപ്പെട്ടു.
കർഷകസമരം ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതായി അഖിലേന്ത്യ കിസാൻ സഭയുടെ പ്രസിഡന്റ് അശോക് ധവളെ പറഞ്ഞു.
കർഷകസമരം ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ ഇന്നലെ ഡൽഹി അതിർത്തിയിലെ എല്ലാ സമരകേന്ദ്രങ്ങളിലും ട്രാക്ടറുകളിലും കാള വണ്ടികളിലുമായി ജാഥ സംഘടിപ്പിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചിരുന്നു. നിരവധി തൊഴിലാളി സംഘടനകളും കർഷകർക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കർഷകരുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു. മിനിമം താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർഷകരുമായി കേന്ദ്രം ചർച്ചയ്ക്കു തയാറാകണമെന്നും ടികായത് ആവശ്യപ്പെട്ടു.
കർഷകസമരം ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതായി അഖിലേന്ത്യ കിസാൻ സഭയുടെ പ്രസിഡന്റ് അശോക് ധവളെ പറഞ്ഞു.