ബ്രസൽസ്: കോവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദത്തിൽ ഭീതിയിലാണ്ടു ലോകം. ഒട്ടനവധി തവണ ജനിതകമാറ്റത്തിനു വിധേയമായ വൈറസാണു ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഗോട്ടെംഗ് പ്രവിശ്യയിൽ കണ്ടെത്തിയത്.
ഇതിന്റെ രോഗവ്യാപനശേഷി, ശരീരത്തെ ആക്രമിക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള വാക്സിനുകൾക്ക് ഇതിനെ ചെറുക്കാനാകുമോ എന്നതിലും വ്യക്തതയില്ല. ഇതു സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഇന്നലെ അടിയന്തര യോഗം ചേർന്നു.
കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗം നിയന്ത്രിക്കാൻ കഷ്ടപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിമാന സർവീസുകൾക്കു നിരോധനം ഏർപ്പെടുത്തിത്തുടങ്ങി. പുതിയ വൈറസിനെക്കുറിച്ചുള്ള വാർത്ത ആഗോള ഓഹരിവിപണികളിൽ വൻ ഇടിവുണ്ടാക്കി.
ഈ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയിലെ യുവജനങ്ങൾക്കിടയിൽ അതിവേഗം പടരുന്നതായാണു റിപ്പോർട്ട്. ഹോങ്കോംഗ്, ബോട്സ്വാന, ഇസ്രയേൽ, ബെൽജിയം എന്നീ രാജ്യങ്ങളിലും വൈറസ് വകഭേദം കണ്ടെത്തി. എല്ലാ കേസുകളും ദക്ഷിണാഫ്രിക്കയിൽനിന്നു വന്നവരാണ്. ഇസ്രയേലിൽ രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ വാക്സിനെടുത്തിരുന്നതാണ്.
ദക്ഷിണാഫ്രിക്ക ഉൾപ്പെടുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള ലെസേത്തോ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ, എസ്വാറ്റിനി എന്നീ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ നിരോധിക്കാനാണ് 27 അംഗ യൂറോപ്യൻ യൂണിയന്റെ ആലോചന.
യൂണിയനിൽപ്പെടാത്ത ബ്രിട്ടൻ വ്യാഴാഴ്ചതന്നെ നിരോധനം ഏർപ്പെടുത്തി. യൂണിയനിൽപ്പെട്ട ജർമനി, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളും പിന്നാലെ ഇതേ തീരുമാനമെടുത്തു.
ഇന്നലെ ഇന്ത്യയിലെ നിഫ്റ്റി ഓഹരിസൂചിക 2.91ഉം സെൻസെക്സ് സൂചിക 2.87ഉം ശതമാനം ഇടിഞ്ഞു. യൂറോപ്യൻ, ഏഷ്യൻ മാർക്കറ്റുകളിലും വലിയ ഇടിവുണ്ടായി.
ഇതിന്റെ രോഗവ്യാപനശേഷി, ശരീരത്തെ ആക്രമിക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള വാക്സിനുകൾക്ക് ഇതിനെ ചെറുക്കാനാകുമോ എന്നതിലും വ്യക്തതയില്ല. ഇതു സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഇന്നലെ അടിയന്തര യോഗം ചേർന്നു.
കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗം നിയന്ത്രിക്കാൻ കഷ്ടപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിമാന സർവീസുകൾക്കു നിരോധനം ഏർപ്പെടുത്തിത്തുടങ്ങി. പുതിയ വൈറസിനെക്കുറിച്ചുള്ള വാർത്ത ആഗോള ഓഹരിവിപണികളിൽ വൻ ഇടിവുണ്ടാക്കി.
ഈ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയിലെ യുവജനങ്ങൾക്കിടയിൽ അതിവേഗം പടരുന്നതായാണു റിപ്പോർട്ട്. ഹോങ്കോംഗ്, ബോട്സ്വാന, ഇസ്രയേൽ, ബെൽജിയം എന്നീ രാജ്യങ്ങളിലും വൈറസ് വകഭേദം കണ്ടെത്തി. എല്ലാ കേസുകളും ദക്ഷിണാഫ്രിക്കയിൽനിന്നു വന്നവരാണ്. ഇസ്രയേലിൽ രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ വാക്സിനെടുത്തിരുന്നതാണ്.
ദക്ഷിണാഫ്രിക്ക ഉൾപ്പെടുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള ലെസേത്തോ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ, എസ്വാറ്റിനി എന്നീ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ നിരോധിക്കാനാണ് 27 അംഗ യൂറോപ്യൻ യൂണിയന്റെ ആലോചന.
യൂണിയനിൽപ്പെടാത്ത ബ്രിട്ടൻ വ്യാഴാഴ്ചതന്നെ നിരോധനം ഏർപ്പെടുത്തി. യൂണിയനിൽപ്പെട്ട ജർമനി, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളും പിന്നാലെ ഇതേ തീരുമാനമെടുത്തു.
ഇന്നലെ ഇന്ത്യയിലെ നിഫ്റ്റി ഓഹരിസൂചിക 2.91ഉം സെൻസെക്സ് സൂചിക 2.87ഉം ശതമാനം ഇടിഞ്ഞു. യൂറോപ്യൻ, ഏഷ്യൻ മാർക്കറ്റുകളിലും വലിയ ഇടിവുണ്ടായി.