ന്യൂഡൽഹി: രാജ്യം രൂപപ്പെട്ടുവന്നത് ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണെന്ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ. ഭരണഘടനാ ദിനമായ ഇന്നലെ സുപ്രീം കോടതി അഭിഭാഷകർ പങ്കെടുത്ത യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ സ്ഥാപനങ്ങൾക്കു നേരേ സംഭവിക്കുന്ന അക്രമങ്ങളെ ചെറുക്കുകയും സാധാരണ ജനങ്ങൾ നീതിന്യായ വ്യവസ്ഥയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തെ സംരക്ഷിക്കുകയും ചെയ്യണം. നീതിന്യായ വ്യവസ്ഥയ്ക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങളെയും അഭിഭാഷകസമൂഹം ഒന്നിച്ചു പ്രതിരോധിക്കണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
ഭരണഘടനയെക്കുറിച്ചും ഭരണഘടനാ സംവിധാനങ്ങളെക്കു റിച്ചും അടുത്തറിയാവുന്ന ആളുകൾ എന്ന നിലയിൽ രാജ്യത്തെ പൗരന്മാരെ ബോധവത്കരിക്കേണ്ടതും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകേണ്ടതും അഭിഭാഷക സമൂഹത്തിന്റെ കടമായാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങൾക്കു നേരേ സംഭവിക്കുന്ന അക്രമങ്ങളെ ചെറുക്കുകയും സാധാരണ ജനങ്ങൾ നീതിന്യായ വ്യവസ്ഥയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തെ സംരക്ഷിക്കുകയും ചെയ്യണം. നീതിന്യായ വ്യവസ്ഥയ്ക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങളെയും അഭിഭാഷകസമൂഹം ഒന്നിച്ചു പ്രതിരോധിക്കണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
ഭരണഘടനയെക്കുറിച്ചും ഭരണഘടനാ സംവിധാനങ്ങളെക്കു റിച്ചും അടുത്തറിയാവുന്ന ആളുകൾ എന്ന നിലയിൽ രാജ്യത്തെ പൗരന്മാരെ ബോധവത്കരിക്കേണ്ടതും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകേണ്ടതും അഭിഭാഷക സമൂഹത്തിന്റെ കടമായാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.