ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെയുണ്ടായ കനത്തമഴയിൽ അഞ്ചു പേർ മരിച്ചു. തെക്കൻ തമിഴ്നാട്ടിലാണ് കനത്ത മഴയുണ്ടായത്. 152 കന്നുകാലികൾ ചത്തു. നിരവധി വീടുകൾ തകർന്നു. 9000 ആളുകളെ 109 ദുരിതാശ്വാസ ക്യാന്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്.