ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള സാന്പത്തിക സംവരണത്തിന് കുടുംബവരുമാന പരിധി എട്ടുലക്ഷം രൂപയാക്കി നിശ്ചയിച്ചത് പുനഃപരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വരുമാനപരിധിയിൽ തീരുമാനമാകുന്നതു വരെ നീറ്റ് പിജി പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് നാല് ആഴ്ചത്തേക്കുകൂടി നീട്ടി.
കേസിൽ നേരത്തേ വാദം കേൾക്കവെ, സാന്പത്തികസംവരണ വരുമാനപരിധി വിഷയത്തിൽ സുപ്രീംകോടതി നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കേസ് ഇന്നലെ പരിഗണനയ്ക്കെടുത്തപ്പോൾ എട്ടു ലക്ഷം രൂപ കുടുംബ വരുമാനപരിധി നിശ്ചയിച്ചത് സർക്കാർ പുനഃപരിശോധിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
വിഷയം പഠിക്കാൻ സർക്കാർ സമിതി രൂപീകരിക്കും. നാലാഴ്ചയ്ക്കുള്ളിൽ പുതിയ തീരുമാനം എടുക്കുമെന്നും മേത്ത വ്യക്തമാക്കി. അതുവരെ പിജി വിദ്യാർഥികളുടെ കൗണ്‍സലിംഗ് നടക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
എന്നാൽ, നീറ്റ് പ്രവേശനത്തിനു സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നത് അടുത്ത അധ്യയനവർഷത്തേക്കു മാറ്റിവയ്ക്കണമെന്നു പരാതിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അരവിന്ദ് പി. ദത്താർ ആവശ്യപ്പെട്ടു.
ഇക്കാര്യം പ്രായോഗികമാണോ എന്ന് സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ആരാഞ്ഞു. വിദ്യാർഥികളുടെ സമയം നഷ്ടപ്പെടുന്നു എന്നതിനാൽ അടുത്ത അധ്യയനവർഷത്തേക്കു മാറ്റിവയ്ക്കുന്നതു പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
എന്നാൽ, ഭരണഘടനാ ഭേദഗതിയിലൂടെ സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ചെയ്യുന്നതിനാൽ അക്കാര്യം ബുദ്ധിമുട്ടാണെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി.
സർക്കാരിനെ സമ്മർദത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ പ്രവേശനം നീണ്ടുപോകുന്നതിൽ ആശങ്കയുണ്ടെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു. കേസ് ജനുവരി ആറിനു വീണ്ടും പരിഗണിക്കും.
സാന്പത്തിക സംവരണത്തിനുള്ള വരുമാനപരിധി ഒബിസി ക്രീമിലെയറിനും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കും എട്ടു ലക്ഷമാക്കി എങ്ങനെ കണക്കാക്കുമെന്നു കോടതി നേരത്തേ ചോദിച്ചിരുന്നു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ സാന്പത്തിക സംവരണ വിജ്ഞാപനം മരവിപ്പിക്കുമെന്നു പോലും കോടതി താക്കീത് നൽകിയിരുന്നു.
മെഡിക്കൽ ബിരുദ, ബിരുദാനന്തര, ഡെന്റൽ കോഴ്സുകൾക്കുള്ള അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനവും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനവും സംവരണം ഏർപ്പെടുത്താനാണ് കഴിഞ്ഞ ജൂലൈയിൽ സർക്കാർ തീരുമാനിച്ചത്.
എന്നാൽ, സംവരണം ഈ അധ്യയനവർഷം ആരംഭിക്കരുതെന്നു ചൂണ്ടിക്കാട്ടി പരാതിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സെബി മാത്യു
കേസിൽ നേരത്തേ വാദം കേൾക്കവെ, സാന്പത്തികസംവരണ വരുമാനപരിധി വിഷയത്തിൽ സുപ്രീംകോടതി നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കേസ് ഇന്നലെ പരിഗണനയ്ക്കെടുത്തപ്പോൾ എട്ടു ലക്ഷം രൂപ കുടുംബ വരുമാനപരിധി നിശ്ചയിച്ചത് സർക്കാർ പുനഃപരിശോധിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
വിഷയം പഠിക്കാൻ സർക്കാർ സമിതി രൂപീകരിക്കും. നാലാഴ്ചയ്ക്കുള്ളിൽ പുതിയ തീരുമാനം എടുക്കുമെന്നും മേത്ത വ്യക്തമാക്കി. അതുവരെ പിജി വിദ്യാർഥികളുടെ കൗണ്‍സലിംഗ് നടക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
എന്നാൽ, നീറ്റ് പ്രവേശനത്തിനു സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നത് അടുത്ത അധ്യയനവർഷത്തേക്കു മാറ്റിവയ്ക്കണമെന്നു പരാതിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അരവിന്ദ് പി. ദത്താർ ആവശ്യപ്പെട്ടു.
ഇക്കാര്യം പ്രായോഗികമാണോ എന്ന് സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ആരാഞ്ഞു. വിദ്യാർഥികളുടെ സമയം നഷ്ടപ്പെടുന്നു എന്നതിനാൽ അടുത്ത അധ്യയനവർഷത്തേക്കു മാറ്റിവയ്ക്കുന്നതു പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
എന്നാൽ, ഭരണഘടനാ ഭേദഗതിയിലൂടെ സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ചെയ്യുന്നതിനാൽ അക്കാര്യം ബുദ്ധിമുട്ടാണെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി.
സർക്കാരിനെ സമ്മർദത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ പ്രവേശനം നീണ്ടുപോകുന്നതിൽ ആശങ്കയുണ്ടെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു. കേസ് ജനുവരി ആറിനു വീണ്ടും പരിഗണിക്കും.
സാന്പത്തിക സംവരണത്തിനുള്ള വരുമാനപരിധി ഒബിസി ക്രീമിലെയറിനും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കും എട്ടു ലക്ഷമാക്കി എങ്ങനെ കണക്കാക്കുമെന്നു കോടതി നേരത്തേ ചോദിച്ചിരുന്നു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ സാന്പത്തിക സംവരണ വിജ്ഞാപനം മരവിപ്പിക്കുമെന്നു പോലും കോടതി താക്കീത് നൽകിയിരുന്നു.
മെഡിക്കൽ ബിരുദ, ബിരുദാനന്തര, ഡെന്റൽ കോഴ്സുകൾക്കുള്ള അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനവും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനവും സംവരണം ഏർപ്പെടുത്താനാണ് കഴിഞ്ഞ ജൂലൈയിൽ സർക്കാർ തീരുമാനിച്ചത്.
എന്നാൽ, സംവരണം ഈ അധ്യയനവർഷം ആരംഭിക്കരുതെന്നു ചൂണ്ടിക്കാട്ടി പരാതിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സെബി മാത്യു