ന്യൂഡൽഹി: രാജ്യാന്തര പോലീസ് സംഘടനയായ ഇന്റർപോളിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏഷ്യൻ പ്രതിനിധി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യക്കു വിജയം.
ചൈനയുടെയും സിംഗപ്പൂരിന്റെയും ശക്തമായ വെല്ലുവിളി അതിജീവിച്ച് സിബിഐ സ്പെഷൽ ഡയറക്ടർ പ്രവീൺ സിൻഹ ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഎഇ പ്രതിനിധി മേജർ ജനറൽ അഹമ്മദ് നാസർ അൽ-റെയ്സി ഇന്റർ പോൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നാലു വർഷമാണ് കാലാവധി. യുഎഇ ആഭ്യന്തര വകുപ്പിൽ ഐജിയാണ് ഇദ്ദേഹം.
രണ്ടു പ്രതിനിധികളുടെ ഒഴിവിലേക്ക് ചൈനയ്ക്കും സിംഗപ്പൂരിനും പുറമേ ദക്ഷിണകൊറിയയും മത്സരിച്ചിരുന്നു. ഈസ്താംബൂളിൽ ഇന്റർപോളിന്റെ 89- ാം പൊതുസമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ലോകരാജ്യങ്ങൾക്കു മുന്പാകെ ഇന്ത്യ നടത്തിയ ശക്തമായ പ്രചാരണമാണു സിൻഹയുടെ വിജയത്തിന്റെ അടിത്തറയായത്. സുഹൃദ്രാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചുവെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.
ചൈനയുടെയും സിംഗപ്പൂരിന്റെയും ശക്തമായ വെല്ലുവിളി അതിജീവിച്ച് സിബിഐ സ്പെഷൽ ഡയറക്ടർ പ്രവീൺ സിൻഹ ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഎഇ പ്രതിനിധി മേജർ ജനറൽ അഹമ്മദ് നാസർ അൽ-റെയ്സി ഇന്റർ പോൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നാലു വർഷമാണ് കാലാവധി. യുഎഇ ആഭ്യന്തര വകുപ്പിൽ ഐജിയാണ് ഇദ്ദേഹം.
രണ്ടു പ്രതിനിധികളുടെ ഒഴിവിലേക്ക് ചൈനയ്ക്കും സിംഗപ്പൂരിനും പുറമേ ദക്ഷിണകൊറിയയും മത്സരിച്ചിരുന്നു. ഈസ്താംബൂളിൽ ഇന്റർപോളിന്റെ 89- ാം പൊതുസമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ലോകരാജ്യങ്ങൾക്കു മുന്പാകെ ഇന്ത്യ നടത്തിയ ശക്തമായ പ്രചാരണമാണു സിൻഹയുടെ വിജയത്തിന്റെ അടിത്തറയായത്. സുഹൃദ്രാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചുവെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.