മുംബൈ: സ്കോർപീൻ ക്ലാസിൽപ്പെട്ട നാലാമത്തെ മുങ്ങിക്കപ്പലായ ഐഎൻഎസ് വേല നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് കമ്മീഷൻ ചെയ്തു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഈ മുങ്ങിക്കപ്പൽ പ്രധാന വങ്കുവഹിക്കുമെന്ന് അഡ്മിറൽ പറഞ്ഞു. ഫ്രാൻസിന്റെ സഹായത്തോടെ മുംബൈ മസഗാവ് ഡോക് ഷിപ്പ്ബിൽഡേഴ്സാണു മുങ്ങിക്കപ്പൽ നിർമിച്ചത്.
പടിഞ്ഞാറൻ നാവിക കമാൻഡിനു കീഴിലായിരിക്കും വിന്യസിക്കുക. അത്യാധുനിക ആയുധങ്ങളും സെൻസറുകളും മുങ്ങിക്കപ്പലിലുണ്ട്.
പ്രോജക്ട് 75ന്റെ ഭാഗമായിട്ടാണു സ്കോർപ്പീൻ ക്ലാസ് മുങ്ങിക്കപ്പലുകൾ നിർമിക്കുന്നത്. ഐഎൻസ് കൽവാരി, ഐഎൻഎസ് ഖണ്ഡേരി, ഐഎൻസ് കരഞ്ച് എന്നിവയാണ് മുന്‍പു കമ്മീഷൻ ചെയ്ത മുങ്ങിക്കപ്പലുകൾ.
തദ്ദേശീയമായി നിർമിച്ച ഐഎൻസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പൽ ഏതാനും ദിവസം മുന്‍പാണു കമ്മീഷൻ ചെയ്തത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഈ മുങ്ങിക്കപ്പൽ പ്രധാന വങ്കുവഹിക്കുമെന്ന് അഡ്മിറൽ പറഞ്ഞു. ഫ്രാൻസിന്റെ സഹായത്തോടെ മുംബൈ മസഗാവ് ഡോക് ഷിപ്പ്ബിൽഡേഴ്സാണു മുങ്ങിക്കപ്പൽ നിർമിച്ചത്.
പടിഞ്ഞാറൻ നാവിക കമാൻഡിനു കീഴിലായിരിക്കും വിന്യസിക്കുക. അത്യാധുനിക ആയുധങ്ങളും സെൻസറുകളും മുങ്ങിക്കപ്പലിലുണ്ട്.
പ്രോജക്ട് 75ന്റെ ഭാഗമായിട്ടാണു സ്കോർപ്പീൻ ക്ലാസ് മുങ്ങിക്കപ്പലുകൾ നിർമിക്കുന്നത്. ഐഎൻസ് കൽവാരി, ഐഎൻഎസ് ഖണ്ഡേരി, ഐഎൻസ് കരഞ്ച് എന്നിവയാണ് മുന്‍പു കമ്മീഷൻ ചെയ്ത മുങ്ങിക്കപ്പലുകൾ.
തദ്ദേശീയമായി നിർമിച്ച ഐഎൻസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പൽ ഏതാനും ദിവസം മുന്‍പാണു കമ്മീഷൻ ചെയ്തത്.