മുംബൈ: മുംബൈ ഭീകരാക്രമണക്കേസിൽ സൈന്യം പിടികൂടിയ പാക് ഭീകരൻ അജ്മൽ കസബിന്റെ മൊബൈൽ ഫോൺ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് നശിപ്പിച്ചെന്ന് ആരോപണം. റിട്ട. അസി. പോലീസ് കമ്മീഷണർ ഷംഷേർ ഖാൻ പഠാൻ ആണ് ആരോപണമുന്നയിച്ചത്.
ഇതു സംബന്ധിച്ച് ജൂലൈയിൽ മുംബൈ പോലീസ് കമ്മീഷണർക്ക് പഠാൻ പരാതി നല്‍കിയിരുന്നു. നാലു മാസം മുന്‍പാണു പരാതി നല്‍കിയതെങ്കിലും ഇന്നലെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
കസബിന്റെ പക്കൽനിന്നു കണ്ടെടുത്ത മൊബൈൽ ഫോൺ കാംബ്ല എന്നു പേരായ കോൺസ്റ്റബിളിനു കൈമാറിയെന്നും അന്ന് ഡിഐജി (ആന്റി ടെററിസ്റ്റ് സ്ക്വാഡ്)യായിരുന്ന പരംബീർ സിംഗ് കസബിന്റെ ഫോൺ വാങ്ങി നശിപ്പിച്ചെന്നാണ് പഠാന്റെ ആരോപണം.
ഗോരഗാവ് പോലീസ് രജിസ്റ്റർ ചെയ്ത പണാപഹരണക്കേസിൽ ഇന്നലെ പരംബീർ സിംഗ് മുംബൈ ക്രൈംബ്രാഞ്ചിനു മുന്‍പാകെ ഹാജരായി. മാർച്ചിലാണ് സിംഗിനെ മുംബൈ പോലീസ് കമ്മീഷണർസ്ഥാനത്തുനിന്നു നീക്കിയത്.
ഇതു സംബന്ധിച്ച് ജൂലൈയിൽ മുംബൈ പോലീസ് കമ്മീഷണർക്ക് പഠാൻ പരാതി നല്‍കിയിരുന്നു. നാലു മാസം മുന്‍പാണു പരാതി നല്‍കിയതെങ്കിലും ഇന്നലെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
കസബിന്റെ പക്കൽനിന്നു കണ്ടെടുത്ത മൊബൈൽ ഫോൺ കാംബ്ല എന്നു പേരായ കോൺസ്റ്റബിളിനു കൈമാറിയെന്നും അന്ന് ഡിഐജി (ആന്റി ടെററിസ്റ്റ് സ്ക്വാഡ്)യായിരുന്ന പരംബീർ സിംഗ് കസബിന്റെ ഫോൺ വാങ്ങി നശിപ്പിച്ചെന്നാണ് പഠാന്റെ ആരോപണം.
ഗോരഗാവ് പോലീസ് രജിസ്റ്റർ ചെയ്ത പണാപഹരണക്കേസിൽ ഇന്നലെ പരംബീർ സിംഗ് മുംബൈ ക്രൈംബ്രാഞ്ചിനു മുന്‍പാകെ ഹാജരായി. മാർച്ചിലാണ് സിംഗിനെ മുംബൈ പോലീസ് കമ്മീഷണർസ്ഥാനത്തുനിന്നു നീക്കിയത്.