ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകൾ പുറത്തു വിടണമെന്ന് രാഹുൽ ഗാന്ധി. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ബിജെപിയുടെ ഗുജറാത്ത് മാതൃകയെ വിമർശിച്ചു കൊണ്ട് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്കു ചുവടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോവിഡ് രോഗ വ്യാപനത്തിന്റെ സമയത്ത് ജനങ്ങൾ ആശുപത്രിക്കിടക്കകൾക്കായി ഓടുന്പോൾ സഹായിക്കാത്ത ബിജെപി ഇപ്പോൾ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകുന്നതിനും ശ്രമിക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം മാർച്ചിൽ ദേശീയ ദുരന്തനിവാരണ അഥോറിറ്റി, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടത് 50,000 രൂപയായി കുറച്ചു.
അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകളാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്യേണ്ടത്. ഈ തുക വിതരണം ചെയ്യുന്ന കാര്യത്തിലുണ്ടായ പുരോഗതി പരിശോധിക്കാൻ സുപ്രീംകോടതി ആവശ്യപെട്ടിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപിയുടെ ഗുജറാത്ത് മാതൃകയെ വിമർശിച്ചു കൊണ്ട് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്കു ചുവടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോവിഡ് രോഗ വ്യാപനത്തിന്റെ സമയത്ത് ജനങ്ങൾ ആശുപത്രിക്കിടക്കകൾക്കായി ഓടുന്പോൾ സഹായിക്കാത്ത ബിജെപി ഇപ്പോൾ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകുന്നതിനും ശ്രമിക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം മാർച്ചിൽ ദേശീയ ദുരന്തനിവാരണ അഥോറിറ്റി, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടത് 50,000 രൂപയായി കുറച്ചു.
അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകളാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്യേണ്ടത്. ഈ തുക വിതരണം ചെയ്യുന്ന കാര്യത്തിലുണ്ടായ പുരോഗതി പരിശോധിക്കാൻ സുപ്രീംകോടതി ആവശ്യപെട്ടിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.