ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതിയുടെ താക്കീത്. ചീഫ് ജസ്റ്റീസ് എൻ. വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അന്തരീക്ഷ മലിനീകരണം തടയുന്നതിന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ച് മുൻകരുതലുകൾ എടുക്കണമെന്ന് കേന്ദ്ര എയർ ക്വാളിറ്റി കമ്മീഷനോടാണു സുപ്രീംകോടതി ആവശ്യപ്പെട്ടത്.
കഴിഞ്ഞയാഴ്ചത്തെ സൂചികകൾ അനുസരിച്ച് ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ നിലവാരത്തിൽ പുരോഗതിയുണ്ട്. നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു രണ്ടു ദിവസം മുൻപ് അനുമതി നൽകിയിരുന്നു. മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ ധരിപ്പിച്ചു. മലിനീകരണം തടയുന്നതിനായി ഇതു വരെ സ്വീകരിച്ച നടപടികളല്ല കോടതി കമ്മീഷനിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നത്.
മലിനീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്നു കണ്ടെത്തി അതു തടയുന്നതിനാവശ്യമായ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടതെന്ന് കോടതി ഓർമപ്പെടുത്തി. ഒരു വർഷത്തെ വിവിധ സമയങ്ങളിലുള്ള കാലാവസ്ഥയെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകൾ കമ്മീഷന്റെ കയ്യിലുണ്ടാകണം-കോടതി നിർദേശിച്ചു.
അന്തരീക്ഷ മലിനീകരണം തടയുന്നതിന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ച് മുൻകരുതലുകൾ എടുക്കണമെന്ന് കേന്ദ്ര എയർ ക്വാളിറ്റി കമ്മീഷനോടാണു സുപ്രീംകോടതി ആവശ്യപ്പെട്ടത്.
കഴിഞ്ഞയാഴ്ചത്തെ സൂചികകൾ അനുസരിച്ച് ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ നിലവാരത്തിൽ പുരോഗതിയുണ്ട്. നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു രണ്ടു ദിവസം മുൻപ് അനുമതി നൽകിയിരുന്നു. മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ ധരിപ്പിച്ചു. മലിനീകരണം തടയുന്നതിനായി ഇതു വരെ സ്വീകരിച്ച നടപടികളല്ല കോടതി കമ്മീഷനിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നത്.
മലിനീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്നു കണ്ടെത്തി അതു തടയുന്നതിനാവശ്യമായ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടതെന്ന് കോടതി ഓർമപ്പെടുത്തി. ഒരു വർഷത്തെ വിവിധ സമയങ്ങളിലുള്ള കാലാവസ്ഥയെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകൾ കമ്മീഷന്റെ കയ്യിലുണ്ടാകണം-കോടതി നിർദേശിച്ചു.