ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന ‘വേദനിലയം’ സ്മാരകമാക്കാൻ അണ്ണാ ഡിഎംകെ നേതൃത്വം നൽകിയിരുന്ന മുൻ സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
ചെന്നൈ പോയസ് ഗാർഡനിലെ ആഡംബരവസതി സ്മാരകമാക്കാനുള്ള സർക്കാർ ഉത്തരവാണു റദ്ദാക്കിയത്.
തീരുമാനത്തിനെതിരേ ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ നൽകിയ ഹർജിയിലാണു കോടതിയുടെ തീർപ്പ്. 2020 ലെ സർക്കാർ ഉത്തരവ് റദ്ദാക്കിയ കോടതി വസതിയുടെ താക്കോൽ ഹർജിക്കാരിക്കു കൈമാറാൻ നിർദേശിച്ചു. ആദായനികുതി കുടിശിക ഹർജിക്കാരിയിൽ നിന്ന് ഈടാക്കാൻ ആദായനികുതി വകുപ്പിനു ഹൈക്കോടതി കോടതി അനുമതി നൽകുകയും ചെയ്തു.
ചെന്നൈ പോയസ് ഗാർഡനിലെ ആഡംബരവസതി സ്മാരകമാക്കാനുള്ള സർക്കാർ ഉത്തരവാണു റദ്ദാക്കിയത്.
തീരുമാനത്തിനെതിരേ ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ നൽകിയ ഹർജിയിലാണു കോടതിയുടെ തീർപ്പ്. 2020 ലെ സർക്കാർ ഉത്തരവ് റദ്ദാക്കിയ കോടതി വസതിയുടെ താക്കോൽ ഹർജിക്കാരിക്കു കൈമാറാൻ നിർദേശിച്ചു. ആദായനികുതി കുടിശിക ഹർജിക്കാരിയിൽ നിന്ന് ഈടാക്കാൻ ആദായനികുതി വകുപ്പിനു ഹൈക്കോടതി കോടതി അനുമതി നൽകുകയും ചെയ്തു.