കൊളംബോ: ഈസ്റ്റർദിന ആക്രമണത്തിൽ രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടിട്ടുണ്ടാകുമെന്നു പറഞ്ഞതിന്റെ പേരിൽ ഫാ. സിറിൽ ഗാമിനിയുടെ മൊഴി രേഖപ്പെടുത്തി. തുടർച്ചയായി മൂന്നാം ദിവസമാണ് ഫാ.ഗാമിനിയുടെ മൊഴി രേഖപ്പെടുത്തുന്നത്.
ചോദ്യംചെയ്യലിനു ഹാജരാകാൻ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വകുപ്പ് (സിഐഡി) ഫാ. സിറിലിനോട് ആവശ്യപ്പെടുകയായിരുന്നു.
അറസ്റ്റ് മുന്നിൽക്കണ്ട് ഫാ. സിറിൽ നേരത്തെ ശ്രീലങ്കൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് അടുത്തവർഷം ഏപ്രിൽ 20 നു പരിഗണിക്കാനായി കോടതി മാറ്റിയിരിക്കുകയാണ്. ഫാ. സിറിലിനോട് അനുഭാവം പ്രകടിപ്പിച്ച് വൈദികർ ഇന്നലെ സിഐഡി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.
ചോദ്യംചെയ്യലിനു ഹാജരാകാൻ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വകുപ്പ് (സിഐഡി) ഫാ. സിറിലിനോട് ആവശ്യപ്പെടുകയായിരുന്നു.
അറസ്റ്റ് മുന്നിൽക്കണ്ട് ഫാ. സിറിൽ നേരത്തെ ശ്രീലങ്കൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് അടുത്തവർഷം ഏപ്രിൽ 20 നു പരിഗണിക്കാനായി കോടതി മാറ്റിയിരിക്കുകയാണ്. ഫാ. സിറിലിനോട് അനുഭാവം പ്രകടിപ്പിച്ച് വൈദികർ ഇന്നലെ സിഐഡി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.