ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ രംഗം നവീകരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആർ. ബിന്ദു.
സ്കൂൾ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. പതിറ്റാണ്ടുകൾ പഴക്കമുള്ള കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും അഴിച്ചുപണിയും. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ മൂന്ന് കമ്മിഷനുകളെ നിയമിച്ചു. പരീക്ഷാ സംവിധാനം പരിഷ്കരിക്കുന്നതിനും സർവകലാശാല നിയമനങ്ങൾ പ്രത്യേകം പരിശോധിക്കുന്നതിനും മറ്റു കമ്മീഷനുകൾ നിലവിലുണ്ട്.
കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നുവെന്നും മതിയായ യോഗ്യതയുണ്ടായിട്ടും ആരുടെയെങ്കിലും ബന്ധുവാണെന്നതു കൊണ്ട് ഒരാൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്ന വാദം ഒട്ടും ഉചിതമല്ലെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തിയിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കുന്നതിന് കൂടുതൽ ചർച്ചകൾ വേണം. സാമൂഹികമായ ഒട്ടേറെ പോരായ്മകളുള്ള പുതിയ വിദ്യാഭ്യാസ നയത്തിൽ ഇതുവരെ വിശദമായ ചർച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാരീതി, മൂല്യനിർണയം എന്നിവയെക്കുറിച്ചു നിരവധി പരാതികൾ നിലവിലുണ്ട്. ഇതു പരിഷ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർവകലാശാലകളുടെ ഭാഗമായി ആരംഭിക്കുന്ന 30 രാജ്യാന്തര പഠന കേന്ദ്രങ്ങളിൽ ആദ്യത്തേത് വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ഡോ. താണു പത്മനാഭന്റെ പേരിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. പതിറ്റാണ്ടുകൾ പഴക്കമുള്ള കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും അഴിച്ചുപണിയും. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ മൂന്ന് കമ്മിഷനുകളെ നിയമിച്ചു. പരീക്ഷാ സംവിധാനം പരിഷ്കരിക്കുന്നതിനും സർവകലാശാല നിയമനങ്ങൾ പ്രത്യേകം പരിശോധിക്കുന്നതിനും മറ്റു കമ്മീഷനുകൾ നിലവിലുണ്ട്.
കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നുവെന്നും മതിയായ യോഗ്യതയുണ്ടായിട്ടും ആരുടെയെങ്കിലും ബന്ധുവാണെന്നതു കൊണ്ട് ഒരാൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്ന വാദം ഒട്ടും ഉചിതമല്ലെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തിയിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കുന്നതിന് കൂടുതൽ ചർച്ചകൾ വേണം. സാമൂഹികമായ ഒട്ടേറെ പോരായ്മകളുള്ള പുതിയ വിദ്യാഭ്യാസ നയത്തിൽ ഇതുവരെ വിശദമായ ചർച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാരീതി, മൂല്യനിർണയം എന്നിവയെക്കുറിച്ചു നിരവധി പരാതികൾ നിലവിലുണ്ട്. ഇതു പരിഷ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർവകലാശാലകളുടെ ഭാഗമായി ആരംഭിക്കുന്ന 30 രാജ്യാന്തര പഠന കേന്ദ്രങ്ങളിൽ ആദ്യത്തേത് വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ഡോ. താണു പത്മനാഭന്റെ പേരിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.