ചെന്നൈ: "ജയ് ഭീം’ സിനിമയിലെ വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചു സംവിധായകൻ ടി.ജെ. ജ്ഞാനവേൽ. ഒരു വിഭാഗത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും വേദനയുണ്ടായതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നിന് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത ജയ് ഭീമിൽ വണ്ണിയർ സമുദായക്കാരൻ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്നതായി അവതരിപ്പിച്ചിരുന്നു. ഇതിനെതിരേയാണ് വണ്ണിയർ സംഘവും സമുദായാംഗങ്ങളും ചില രാഷ്ട്രീയപ്പാർട്ടികളും രംഗത്തെത്തിയത്. തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. വിവാദത്തെത്തുടർന്നു സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടൻ സൂര്യക്കുണ്ടായ ബുദ്ധിമുട്ടുകളിലും ജ്ഞാനവേൽ ഖേദം പ്രകടിപ്പിച്ചു.
നവംബർ ഒന്നിന് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത ജയ് ഭീമിൽ വണ്ണിയർ സമുദായക്കാരൻ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്നതായി അവതരിപ്പിച്ചിരുന്നു. ഇതിനെതിരേയാണ് വണ്ണിയർ സംഘവും സമുദായാംഗങ്ങളും ചില രാഷ്ട്രീയപ്പാർട്ടികളും രംഗത്തെത്തിയത്. തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. വിവാദത്തെത്തുടർന്നു സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടൻ സൂര്യക്കുണ്ടായ ബുദ്ധിമുട്ടുകളിലും ജ്ഞാനവേൽ ഖേദം പ്രകടിപ്പിച്ചു.