അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽനിന്ന് 120 കിലോ ഹൈറോയിൻ പിടിച്ചെടുത്ത സംഭവത്തിൽ ഒരു നൈജീരിയക്കാരനുൾപ്പെടെ നാലുപേരെ ഗുജറാത്ത് ഭീകരവിരുദ്ധസംഘം പിടികൂടി.
നൈജീരിയൻ സ്വദേശി മൈക്കിൾ ക്രിസ്റ്റ്യനെ ഡൽഹിയിൽനിന്നാണു പിടികൂടിയത്. മയക്കുമരുന്ന് ലഭിക്കുന്നതിനായി പ്രതികളിലൊരാളായ ഇസാ റാവുവിന് 30 ലക്ഷം രൂപ മൈക്കിൾ ക്രിസ്റ്റ്യൻ കൈമാറിയെന്ന് അന്വേഷണസംഘം കണ്ടെത്തി.
മയക്കുമരുന്നു വിപണിയിൽ 600 കോടിയോളം രൂപ വിലവരുന്ന 120 കിലോ ഹൈറോയിൻ പാക്കിസ്ഥാൻ ബോട്ടിൽ കടൽമാർഗം ഗുജറാത്ത് തീരത്ത് എത്തിക്കുകയായിരുന്നു.
ദേവഭൂമി ദ്വാരക ജില്ലയിലെ സലായയിലാണ് മയക്കുമരുന്ന് അടങ്ങിയ ബോട്ട് അടുത്തത്. തുടർന്ന് മോർബിയിലേക്കു കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ 14 നാണ് ഭീകരവിരുദ്ധസേന മയക്കുമരുന്ന് പിടിച്ചെടുത്തത്.
നൈജീരിയൻ സ്വദേശി മൈക്കിൾ ക്രിസ്റ്റ്യനെ ഡൽഹിയിൽനിന്നാണു പിടികൂടിയത്. മയക്കുമരുന്ന് ലഭിക്കുന്നതിനായി പ്രതികളിലൊരാളായ ഇസാ റാവുവിന് 30 ലക്ഷം രൂപ മൈക്കിൾ ക്രിസ്റ്റ്യൻ കൈമാറിയെന്ന് അന്വേഷണസംഘം കണ്ടെത്തി.
മയക്കുമരുന്നു വിപണിയിൽ 600 കോടിയോളം രൂപ വിലവരുന്ന 120 കിലോ ഹൈറോയിൻ പാക്കിസ്ഥാൻ ബോട്ടിൽ കടൽമാർഗം ഗുജറാത്ത് തീരത്ത് എത്തിക്കുകയായിരുന്നു.
ദേവഭൂമി ദ്വാരക ജില്ലയിലെ സലായയിലാണ് മയക്കുമരുന്ന് അടങ്ങിയ ബോട്ട് അടുത്തത്. തുടർന്ന് മോർബിയിലേക്കു കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ 14 നാണ് ഭീകരവിരുദ്ധസേന മയക്കുമരുന്ന് പിടിച്ചെടുത്തത്.