പട്യാല: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ മത്സരിക്കുമെന്നു മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ഫേസ്ബുക്കിലൂടെയാണ് അമരീന്ദർ ഇക്കാര്യം അറിയിച്ചത്. അമരീന്ദറിന്റെ തട്ടകമാണു പട്യാല. നാലു തവണ അദ്ദേഹം പട്യാലയെ പ്രതിനിധീകരിച്ചു. 2014-17 കാലത്ത് ഭാര്യ പ്രണീത് കൗർ പട്യാലയെ പ്രതിനിധീകരിച്ചു. 400 വർഷമായി പട്യാല തങ്ങൾക്കൊപ്പമാണെന്ന് അമരീന്ദർ ഫേസ്ബുക്കിൽ കുറിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് സർ യാദവിന്ദർ സിംഗാണു പട്യാലയിലെ അവസാനത്തെ മഹാരാജാവ്.
കോണ്‍ഗ്രസിൽനിന്നു രാജിവച്ച അമരീന്ദർ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ചു. 117 മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ, ബിജെപിയുമായി അമരീന്ദർ സഖ്യമുണ്ടാക്കുമെന്ന് ഉറപ്പാണ്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരേ മത്സരിക്കുമെന്നു നേരത്തെ അമരീന്ദർ പ്രഖ്യാപനം നടത്തിയിരുന്നു.
കോണ്‍ഗ്രസിൽനിന്നു രാജിവച്ച അമരീന്ദർ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ചു. 117 മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ, ബിജെപിയുമായി അമരീന്ദർ സഖ്യമുണ്ടാക്കുമെന്ന് ഉറപ്പാണ്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരേ മത്സരിക്കുമെന്നു നേരത്തെ അമരീന്ദർ പ്രഖ്യാപനം നടത്തിയിരുന്നു.