ഹേഗ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾക്കെതിരേ നെതർലൻഡ്സിൽ കലാപം. രണ്ടു ദിവസമായി തുടരുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ്ചെയ്തതായി സർക്കാർ അറിയിച്ചു. നഗരത്തിലെ തിരക്കേറിയ റോഡിൽ പാർക്ക്ചെയ്തിരുന്ന നൂറുകണക്കിനു സൈക്കിളുകളും ഇലക്ട്രിക് മോപ്പഡും കലാപകാരികൾ തീവച്ചുനശിപ്പിച്ചു.
നഗരത്തിലെ കെട്ടിടങ്ങളുടെ മുകളിൽ നിന്ന് പടക്കങ്ങളും കല്ലുകളും കലാപകാരികൾ പോലീസിനുനേരെ എറിഞ്ഞു.അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. കലാപകാരികൾ ആംബുലൻസിനുനേരേ നടത്തിയ കല്ലേറിൽ രോഗിക്കു പരിക്കേറ്റു.
തെക്കൻ ലിംബർഗ് പ്രവിശ്യയിലെ രണ്ട് സ്ഥലങ്ങളിൽ കാണികളില്ലാതെ നടത്തിയ ഫുട്ബോൾ മത്സരങ്ങൾ പ്രതിഷേധക്കാർ അലങ്കോലപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി റോട്ടർഡാമിലാണ് അക്രമങ്ങളുടെ തുടക്കം. കലാപകാരികൾക്കുനേരേ പോലീസ് നടത്തിയ വെടിവയ്പിൽ മൂന്നുപേർക്കു പരിക്കേറ്റു. 51 കലാപകാരികളെ പോലീസ് അറസ്റ്റ്ചെയ്തു.
കഴിഞ്ഞ പതിനാലു മുതലാണ് രാജ്യത്ത് ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചത്. പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്തയാളുകളെ പ്രധാന സ്ഥലങ്ങളിൽ വിലക്കുന്നതുൾപ്പെടെ നടപടികളിലേക്കും സർക്കാർ നീങ്ങുകയാണ്. കോവിഡിനെത്തുടർന്നുള്ള കർഫ്യൂവിൽ പ്രതിഷേധിച്ച് കഴിഞ്ഞ ജനുവരിയിലും രാജ്യത്ത് വലിയ കലാപം അരങ്ങേറിയിരുന്നു.
നഗരത്തിലെ കെട്ടിടങ്ങളുടെ മുകളിൽ നിന്ന് പടക്കങ്ങളും കല്ലുകളും കലാപകാരികൾ പോലീസിനുനേരെ എറിഞ്ഞു.അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. കലാപകാരികൾ ആംബുലൻസിനുനേരേ നടത്തിയ കല്ലേറിൽ രോഗിക്കു പരിക്കേറ്റു.
തെക്കൻ ലിംബർഗ് പ്രവിശ്യയിലെ രണ്ട് സ്ഥലങ്ങളിൽ കാണികളില്ലാതെ നടത്തിയ ഫുട്ബോൾ മത്സരങ്ങൾ പ്രതിഷേധക്കാർ അലങ്കോലപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി റോട്ടർഡാമിലാണ് അക്രമങ്ങളുടെ തുടക്കം. കലാപകാരികൾക്കുനേരേ പോലീസ് നടത്തിയ വെടിവയ്പിൽ മൂന്നുപേർക്കു പരിക്കേറ്റു. 51 കലാപകാരികളെ പോലീസ് അറസ്റ്റ്ചെയ്തു.
കഴിഞ്ഞ പതിനാലു മുതലാണ് രാജ്യത്ത് ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചത്. പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്തയാളുകളെ പ്രധാന സ്ഥലങ്ങളിൽ വിലക്കുന്നതുൾപ്പെടെ നടപടികളിലേക്കും സർക്കാർ നീങ്ങുകയാണ്. കോവിഡിനെത്തുടർന്നുള്ള കർഫ്യൂവിൽ പ്രതിഷേധിച്ച് കഴിഞ്ഞ ജനുവരിയിലും രാജ്യത്ത് വലിയ കലാപം അരങ്ങേറിയിരുന്നു.