അമരാവതി/ചെന്നൈ: തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ദുരിതംവിതച്ച് മഴക്കെടുതികൾ തുടരുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും ദിവസങ്ങളായി തുടരുന്ന മഴ കനത്തനാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മഴക്കെടുതികളിൽ ആന്ധ്രാപ്രദേശിൽ കുറഞ്ഞത് 25 പേരെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചു. പതിനേഴുപേരെ കാണാതായി. കഡപ്പ, അന്തപുരുമു ജില്ലകളിലാണ് ആൾനാശം ഏറെയും.
ക്ഷേത്രനഗരിയായ തിരുപ്പതിയിലും ആശങ്കാജനകമായ സ്ഥിതിവിശേഷമാണ്. തിരുപ്പതിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അതേസമയം ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുമല കുന്നുകളിൽ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ്. എന്നാൽ മഴ തുടരുന്നത് തീർഥാടകർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കഡപ്പ, അനന്തപുരുമു, ചിറ്റൂർ ജില്ലകളിൽ വ്യാപകമായ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ആകാശനിരീക്ഷണം നടത്തി.
തമിഴ്നാട്ടിൽ വില്ലുപുരം, കഡലൂർ ജില്ലകളിലാണു പ്രതിസന്ധി രൂക്ഷം. രണ്ടു ജില്ലകളിലുമായി 15,000 പേരെ ദുരിതാശ്വാസക്യാന്പുകളിലേക്കg മാറ്റി. തെൻപെണ്ണൈ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് വില്ലുപുരം ജില്ലയിൽ 18,500 ഹെക്ടർ കൃഷി വെള്ളത്തിനടിയിലായി. കൃഷ്ണഗിരി, തിരുവണ്ണാമലൈ ജില്ലകളിൽ ഇന്നലെ മൂന്നുപേർ മഴയെത്തുടർന്നുള്ള അപകടങ്ങളിൽ മരിച്ചു. നാനൂറോളം കന്നുകാലികളും ചത്തു.
ക്ഷേത്രനഗരിയായ തിരുപ്പതിയിലും ആശങ്കാജനകമായ സ്ഥിതിവിശേഷമാണ്. തിരുപ്പതിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അതേസമയം ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുമല കുന്നുകളിൽ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ്. എന്നാൽ മഴ തുടരുന്നത് തീർഥാടകർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കഡപ്പ, അനന്തപുരുമു, ചിറ്റൂർ ജില്ലകളിൽ വ്യാപകമായ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ആകാശനിരീക്ഷണം നടത്തി.
തമിഴ്നാട്ടിൽ വില്ലുപുരം, കഡലൂർ ജില്ലകളിലാണു പ്രതിസന്ധി രൂക്ഷം. രണ്ടു ജില്ലകളിലുമായി 15,000 പേരെ ദുരിതാശ്വാസക്യാന്പുകളിലേക്കg മാറ്റി. തെൻപെണ്ണൈ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് വില്ലുപുരം ജില്ലയിൽ 18,500 ഹെക്ടർ കൃഷി വെള്ളത്തിനടിയിലായി. കൃഷ്ണഗിരി, തിരുവണ്ണാമലൈ ജില്ലകളിൽ ഇന്നലെ മൂന്നുപേർ മഴയെത്തുടർന്നുള്ള അപകടങ്ങളിൽ മരിച്ചു. നാനൂറോളം കന്നുകാലികളും ചത്തു.