ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കൊപ്പം വേദി പങ്കിടരുതെന്നു പ്രധാനമന്ത്രിയോട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദിക്കെഴുതിയ കത്തിലാണു പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം ശരിയാണെങ്കിൽ അജയ് മിശ്രയുമായി വേദി പങ്കിടരുതെന്നും അയാളെ കേന്ദ്രമന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും പ്രിയങ്ക കത്തിൽ ആവശ്യപ്പെട്ടു. ലഖിംപുർ ഖേരിയിൽ കർഷകസമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. നാല് കർഷകരുൾപ്പെടെ എട്ടു പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
കർഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്ഐആറിൽ റിപ്പോർട്ട്.
ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായും എഫ്ഐആറിൽ പറയുന്നു. കർഷകർക്കെതിരെ നടന്ന ആക്രമണം മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം ശരിയാണെങ്കിൽ അജയ് മിശ്രയുമായി വേദി പങ്കിടരുതെന്നും അയാളെ കേന്ദ്രമന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും പ്രിയങ്ക കത്തിൽ ആവശ്യപ്പെട്ടു. ലഖിംപുർ ഖേരിയിൽ കർഷകസമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. നാല് കർഷകരുൾപ്പെടെ എട്ടു പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
കർഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്ഐആറിൽ റിപ്പോർട്ട്.
ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായും എഫ്ഐആറിൽ പറയുന്നു. കർഷകർക്കെതിരെ നടന്ന ആക്രമണം മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.