ബംഗളൂരു: വിവാഹമോചിതനായാലും അച്ഛന് മക്കളെ കാണാൻ അവകാശമുണ്ടെന്നും അമ്മ ഇതിന് തടസം നിൽക്കരുതെന്നും കർണാടക ഹൈക്കോടതി. മകനെ കാണാൻ വിവാഹമോചിതയായ ഭാര്യ സമ്മതിക്കില്ലെന്ന ഭർത്താവിന്റെ പരാതിയിലാണ് കോടതി നിർദേശം. മാതാപിതാക്കൾ വിവാഹമോചിതരായേക്കാം. എന്നാൽ, മക്കൾ ഇരുവർക്കുമായാണ് ജനിച്ചത്. ഇപ്പോഴത്തെ കുട്ടികൾ മാതാപിതാക്കളെ ഉപദേശിക്കാൻ വരെ ബുദ്ധിസാമർഥ്യമുള്ളവരാണെന്നും ജസ്റ്റീസ് ബി.വീരപ്പ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
14 വയസുള്ള മകനെ കാണാൻ വിവാഹമോചിതയായ ഭാര്യ തന്നെ അനുവദിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ചെന്നൈയിൽ കഴിയുന്ന ഭർത്താവ് കോടതിയെ സമീപിച്ചത്. കുട്ടി പത്താംക്ലാസിൽ പഠിക്കുകയാണെന്നും അടുത്തയാഴ്ച മിഡ് ടേം പരീക്ഷകൾ ആരംഭിക്കുകയാണെന്നും അച്ഛനെ കാണാൻ അവനെ അനുവദിച്ചാൽ അവന്റെ പഠനത്തെ ബാധിച്ചേക്കാമെന്നും ഭാര്യക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചു. ഈ വാദം നിരാകരിച്ച കോടതി ഇപ്പോഴത്തെ കുട്ടികൾ കൂടുതൽ പക്വതയുള്ളവരാണെന്നും ഭാര്യയുടെ ഭയത്തിന് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി.
കുട്ടി ശീതകാല, വേനൽക്കാല അവധിയിൽ പകുതി ദിവസം അച്ഛനോടൊപ്പം കഴിയണമെന്നും കോടതി നിർദേശിച്ചു. എന്നാൽ, ഈ ഉത്തരവ് പിൻവലിക്കണമെന്നും അച്ഛൻ പുനർവിവാഹിതനായി ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും അമ്മയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ഇതോടെ അച്ഛനെ കാണുന്നതിലുള്ള അഭിപ്രായം തേടാൻ കുട്ടിയെ ഈമാസം 14ന് കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു.
14 വയസുള്ള മകനെ കാണാൻ വിവാഹമോചിതയായ ഭാര്യ തന്നെ അനുവദിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ചെന്നൈയിൽ കഴിയുന്ന ഭർത്താവ് കോടതിയെ സമീപിച്ചത്. കുട്ടി പത്താംക്ലാസിൽ പഠിക്കുകയാണെന്നും അടുത്തയാഴ്ച മിഡ് ടേം പരീക്ഷകൾ ആരംഭിക്കുകയാണെന്നും അച്ഛനെ കാണാൻ അവനെ അനുവദിച്ചാൽ അവന്റെ പഠനത്തെ ബാധിച്ചേക്കാമെന്നും ഭാര്യക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചു. ഈ വാദം നിരാകരിച്ച കോടതി ഇപ്പോഴത്തെ കുട്ടികൾ കൂടുതൽ പക്വതയുള്ളവരാണെന്നും ഭാര്യയുടെ ഭയത്തിന് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി.
കുട്ടി ശീതകാല, വേനൽക്കാല അവധിയിൽ പകുതി ദിവസം അച്ഛനോടൊപ്പം കഴിയണമെന്നും കോടതി നിർദേശിച്ചു. എന്നാൽ, ഈ ഉത്തരവ് പിൻവലിക്കണമെന്നും അച്ഛൻ പുനർവിവാഹിതനായി ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും അമ്മയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ഇതോടെ അച്ഛനെ കാണുന്നതിലുള്ള അഭിപ്രായം തേടാൻ കുട്ടിയെ ഈമാസം 14ന് കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു.