ന്യൂഡൽഹി: ബിജെപി പാളയത്തിൽനിന്നു വീണ്ടും കർഷകർക്കുവേണ്ടി ശബ്ദം ഉയർത്തി വരുണ്‍ ഗാന്ധി എംപി. യുപിയിലെ ലഖിംപുർഖേരിയിൽ കാർ പാഞ്ഞുകയറി കർഷകരടക്കം കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ പ്രതിസ്ഥാനത്താണ്.
ജനാധിപത്യത്തിനു തന്നെ കളങ്കമേറ്റ ഈ സംഭവത്തിൽ മന്ത്രിക്കെതിരേയും കർശന നടപടി സ്വീകരിക്കണം. മന്ത്രിക്കെതിരേ നടപടിയെടുത്താൽ മാത്രമേ അന്വേഷണം നീതിപൂർവം നടക്കൂ എന്നും ചൂണ്ടിക്കാട്ടി വരുണ്‍ ഗാന്ധി പ്രധാനമന്ത്രിക്കു കത്തെഴുതി. ഭരണഘടനാപരമായും സഹാനുഭൂതിയോടെയുമാണ് ജനാധിപത്യം പുലരേണ്ടത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടിയെ വരുണ്‍ ഗാന്ധി കത്തിൽ അഭിനന്ദിച്ചു. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ 85 ശതമാനവും ചെറുകിട കർഷകരാണ്. ഇവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, അവരുടെ വിളകൾക്ക് മെച്ചമായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വിളകൾക്ക് താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് കർഷകർക്ക് നൽകേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഈ പ്രക്ഷോഭം അവസാനിക്കില്ലെന്നും മറ്റു രൂപത്തിൽ തുടരുമെന്നും കത്തിലുണ്ട്.
സമരത്തിനിടെ 700 പേർക്കാണ് ജീവൻ നഷ്ടമായത്. കേന്ദ്രസർക്കാർ ഈ തീരുമാനം മുന്‍പുതന്നെ എടുത്തിരുന്നെങ്കിൽ ഇത്രയധികം പേർക്ക് ജീവഹാനി ഉണ്ടാകുമായിരുന്നില്ല. ഈ സാഹചര്യത്തിൽ കർഷകരോട് ദുഃഖം പ്രകടിപ്പിച്ച്, ഇവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായം നൽകണം. കൂടാതെ, കർഷകസമരത്തിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള കള്ളക്കേസുകൾ ഉടൻ പിൻവലിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.
ജനാധിപത്യത്തിനു തന്നെ കളങ്കമേറ്റ ഈ സംഭവത്തിൽ മന്ത്രിക്കെതിരേയും കർശന നടപടി സ്വീകരിക്കണം. മന്ത്രിക്കെതിരേ നടപടിയെടുത്താൽ മാത്രമേ അന്വേഷണം നീതിപൂർവം നടക്കൂ എന്നും ചൂണ്ടിക്കാട്ടി വരുണ്‍ ഗാന്ധി പ്രധാനമന്ത്രിക്കു കത്തെഴുതി. ഭരണഘടനാപരമായും സഹാനുഭൂതിയോടെയുമാണ് ജനാധിപത്യം പുലരേണ്ടത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടിയെ വരുണ്‍ ഗാന്ധി കത്തിൽ അഭിനന്ദിച്ചു. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ 85 ശതമാനവും ചെറുകിട കർഷകരാണ്. ഇവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, അവരുടെ വിളകൾക്ക് മെച്ചമായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വിളകൾക്ക് താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് കർഷകർക്ക് നൽകേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഈ പ്രക്ഷോഭം അവസാനിക്കില്ലെന്നും മറ്റു രൂപത്തിൽ തുടരുമെന്നും കത്തിലുണ്ട്.
സമരത്തിനിടെ 700 പേർക്കാണ് ജീവൻ നഷ്ടമായത്. കേന്ദ്രസർക്കാർ ഈ തീരുമാനം മുന്‍പുതന്നെ എടുത്തിരുന്നെങ്കിൽ ഇത്രയധികം പേർക്ക് ജീവഹാനി ഉണ്ടാകുമായിരുന്നില്ല. ഈ സാഹചര്യത്തിൽ കർഷകരോട് ദുഃഖം പ്രകടിപ്പിച്ച്, ഇവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായം നൽകണം. കൂടാതെ, കർഷകസമരത്തിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള കള്ളക്കേസുകൾ ഉടൻ പിൻവലിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.