ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗമേറിയ പന്തെറിഞ്ഞതിന്റെ റിക്കാർഡ് തകർന്നതറിഞ്ഞ് ക്രിക്കറ്റ്ലോകം ഞെട്ടി. എന്നാൽ, കാര്യമറിഞ്ഞപ്പോൾ വേഗം നിർണയിച്ചതിലെ പിഴവാണിതെന്ന് വ്യക്തമായി. സംഭവം നടന്നത് പാക്കിസ്ഥാൻ x ബംഗ്ലാദേശ് ട്വന്റി-20യിലാണ്.
പാക്കിസ്ഥാന്റെ ഹസൻ അലി എറിഞ്ഞ ഒരു പന്തിന്റെ വേഗം മണിക്കൂറിൽ 219 കിലോമീറ്ററായി കുറിക്കപ്പെട്ടു. സ്പിന്നർ മുഹമ്മദ് നവാസിന്റെ പന്ത് രേഖപ്പെടുത്തിയത് 148 കിലോമീറ്റർ വേഗവും! ഷൊയ്ബ് അക്തറാണ് (161.3) ലോക റിക്കാർഡുകാരൻ.
എന്തൊരു വേഗം! ഉള്ളതാണോ?
12:06 AM Nov 21, 2021 | Deepika.com