ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ രണ്ടു വിദ്യാർഥികൾ ബോംബെ ഹൈക്കോടതിയിൽ നൽകിയ പരാതിയെത്തുടർന്നു തടഞ്ഞുവച്ച പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതിയുടെ അനുമതി. ഇതേത്തുടർന്ന് ഇന്നോ നാളെയോ ഫലം പ്രസിദ്ധീകരിച്ചേക്കും.
പരീക്ഷയുടെ മേൽനോട്ടത്തിനെത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകളുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. പരീക്ഷയ്ക്കു മുൻപായി വിദ്യാർഥികൾക്ക് നൽകുന്ന ഉത്തരക്കടലാസും ചോദ്യപേപ്പറും പരസ്പരം മാറിപ്പോയതാണ് പ്രശ്നങ്ങൾക്കു കാരണം.
പരീക്ഷയുടെ മേൽനോട്ടത്തിനെത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകളുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. പരീക്ഷയ്ക്കു മുൻപായി വിദ്യാർഥികൾക്ക് നൽകുന്ന ഉത്തരക്കടലാസും ചോദ്യപേപ്പറും പരസ്പരം മാറിപ്പോയതാണ് പ്രശ്നങ്ങൾക്കു കാരണം.