ന്യൂഡൽഹി: കാലപ്പഴക്കം മൂലം മുല്ലപ്പെരിയാർ ഡാം അതീവ ഗുരുതരാവസ്ഥയിലാണെന്നു കേരളം സുപ്രീംകോടതിയിൽ. ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നും പുതിയൊരു ഡാം നിർമിക്കണമെന്നും ആവശ്യപ്പെട്ട് കേരളം സത്യവാംങ്മൂലം നൽകി. 126 വർഷം പഴക്കമുള്ള ഡാമിന്റെ 60% സുർക്കി മിശ്രിതം കൊണ്ടാണു നിർമിച്ചിരിക്കുന്നത്.
ഭൂകന്പ സാധ്യത ഉൾപ്പെടെയുള്ള വെല്ലുവിളികൾ പരിഗണിക്കുന്നില്ല. 136 അടിയിൽ നിന്ന് 142 അടിയിലേക്ക് ജലനിരപ്പ് ഉയർത്തുന്പോൾ ഡാമിനു മേൽ കൂടുതൽ ജലസമ്മർദമുണ്ടാകും. ഇടുക്കി അണക്കെട്ടുമായി താരതമ്യം ചെയ്യുന്പോൾ മുല്ലപ്പെരിയാർ ഡാമിന്റെ ജലസംഭരണ ശേഷി വളരെ പരിമിതമാണ്.
സെപ്റ്റംബർ 17നു ചേർന്ന സെക്രട്ടറിതല യോഗത്തിൽ ബേബി ഡാമിനെ ശക്തിപ്പെടുത്താനും പ്രദേശത്തെ മരങ്ങൾ നീക്കം ചെയ്യാനും തമിഴ്നാടിന് അനുമതി നൽകിയതാണ്. എന്നാൽ, ഇതുവരെ അതിനുള്ള നടപടി പാലിച്ചിട്ടില്ലെന്നു കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡാമിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ അത് ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള ദുരന്തമായി മാറും. സംസ്ഥാനത്ത് അഞ്ചു ജില്ലകളിലെ 30 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനും സുരക്ഷയും കണക്കിലെടുക്കണം.
തമിഴ്നാടിന് ജലവും കേരളത്തിലെ ജനങ്ങൾക്കു ജീവ സുരക്ഷയും ഉറപ്പു വരുത്താൻ പുതിയ ഡാം പണിയുക അല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്നുമാണ് സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിംഗ് കൗണ്സിൽ ജി. പ്രകാശ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
കേരളത്തിന്റെ നിർദേശങ്ങൾ
* മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താതെ തന്നെ തമിഴ്നാടിന്റെ ഉപഭോഗം വർധിപ്പിക്കണം.
* ഉചിതമായ സ്ഥലങ്ങളിൽ അധികസംഭരണം കണ്ടെത്തുകയോ വൈഗ ഡാമിൽ കൂടുതൽ ജലം സംഭരിക്കുകയോ ചെയ്യണം.
* മുല്ലപ്പെരിയാറിൽനിന്നു വെള്ളം കൊണ്ടുപോകുന്ന നിലവിലെ ടണലിന്റെ ശേഷി വർധിപ്പിക്കുകയോ മറ്റൊരു ടണൽ നിർമിക്കുകയോ ചെയ്യണം.
* മറ്റുമാർഗങ്ങൾ കൂടി അവലംബിച്ച് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് വർധിപ്പിക്കണം.
റൂൾ കർവിൽ എതിർപ്പ്
തമിഴ്നാട് തയാറാക്കിയ റൂൾ കർവിനാണ് കേന്ദ്ര ജല കമ്മീഷനും അംഗീകാരം നൽകിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. തമിഴ്നാട് തയാറാക്കിയ റൂൾ കർവ് അനുസരിച്ച് ഡാമിലെ ജലനിരപ്പ് ഒക്ടോബർ 20 വരെ 137.75 അടി എന്നാണ്. തുടർന്ന് ഒക്ടോബർ 31ന് 138 അടി, നവംബർ 10ന് 139.50 അടി, നവംബർ 20ന് 141 അടി, നവംബർ 30ന് 142 അടി എന്നിങ്ങനെയാണ് തമിഴ്നാടിന്റെ റൂൾ കർവ്.
എന്നാൽ, കേരളം തയാറാക്കിയ റൂൾ കർവ് പ്രകാരം ഒക്ടോബർ 20 വരെ 136 അടി, ഒക്ടോബർ 31ന് 136 അടി, നവംബർ 10ന് 138.3 അടി, നവംബർ 20ന് 139.60 അടി, നവംബർ 30ന് 140 അടി എന്നിങ്ങനെയാണ് ജലനിരപ്പിന്റെ തോത്. തമിഴ്നാടിന്റെ റൂൾ കർവിൽ സെപ്റ്റംബർ 20നും നവംബർ 30നും രണ്ടു തവണ ജലനിരപ്പ് 142 അടിയാണ് എന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
ഇടുക്കിയും അപകടനിഴലിൽ
നിലവിൽ ഇടുക്കി അണക്കെട്ട് യെല്ലോ അലർട്ടിലാണ്. സംഭരണശേഷിയുടെ പരമാവധി തോതിലേക്ക് ജലനിരപ്പ് ഇവിടെ ഉയർന്നുകഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇടുക്കി അണക്കെട്ടിലേക്ക് കൂടുതൽ ജലം എത്തുന്നത് സാഹചര്യം കൂടുതൽ ഗുരുതരമാക്കും.
അതു കൊണ്ടു തന്നെ പരമാവധി ജലം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണം. ഇടുക്കി ഡാം പൂർണ ജലസംഭരണ ശേഷിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. നിലവിൽ യെല്ലോ അലർട്ടിലുള്ള ഇടുക്കി ഡാമിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തിയാലും സ്ഥിതി ഗുരുതരമാകും.
ഭൂകന്പ സാധ്യത ഉൾപ്പെടെയുള്ള വെല്ലുവിളികൾ പരിഗണിക്കുന്നില്ല. 136 അടിയിൽ നിന്ന് 142 അടിയിലേക്ക് ജലനിരപ്പ് ഉയർത്തുന്പോൾ ഡാമിനു മേൽ കൂടുതൽ ജലസമ്മർദമുണ്ടാകും. ഇടുക്കി അണക്കെട്ടുമായി താരതമ്യം ചെയ്യുന്പോൾ മുല്ലപ്പെരിയാർ ഡാമിന്റെ ജലസംഭരണ ശേഷി വളരെ പരിമിതമാണ്.
സെപ്റ്റംബർ 17നു ചേർന്ന സെക്രട്ടറിതല യോഗത്തിൽ ബേബി ഡാമിനെ ശക്തിപ്പെടുത്താനും പ്രദേശത്തെ മരങ്ങൾ നീക്കം ചെയ്യാനും തമിഴ്നാടിന് അനുമതി നൽകിയതാണ്. എന്നാൽ, ഇതുവരെ അതിനുള്ള നടപടി പാലിച്ചിട്ടില്ലെന്നു കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡാമിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ അത് ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള ദുരന്തമായി മാറും. സംസ്ഥാനത്ത് അഞ്ചു ജില്ലകളിലെ 30 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനും സുരക്ഷയും കണക്കിലെടുക്കണം.
തമിഴ്നാടിന് ജലവും കേരളത്തിലെ ജനങ്ങൾക്കു ജീവ സുരക്ഷയും ഉറപ്പു വരുത്താൻ പുതിയ ഡാം പണിയുക അല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്നുമാണ് സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിംഗ് കൗണ്സിൽ ജി. പ്രകാശ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
കേരളത്തിന്റെ നിർദേശങ്ങൾ
* മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താതെ തന്നെ തമിഴ്നാടിന്റെ ഉപഭോഗം വർധിപ്പിക്കണം.
* ഉചിതമായ സ്ഥലങ്ങളിൽ അധികസംഭരണം കണ്ടെത്തുകയോ വൈഗ ഡാമിൽ കൂടുതൽ ജലം സംഭരിക്കുകയോ ചെയ്യണം.
* മുല്ലപ്പെരിയാറിൽനിന്നു വെള്ളം കൊണ്ടുപോകുന്ന നിലവിലെ ടണലിന്റെ ശേഷി വർധിപ്പിക്കുകയോ മറ്റൊരു ടണൽ നിർമിക്കുകയോ ചെയ്യണം.
* മറ്റുമാർഗങ്ങൾ കൂടി അവലംബിച്ച് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് വർധിപ്പിക്കണം.
റൂൾ കർവിൽ എതിർപ്പ്
തമിഴ്നാട് തയാറാക്കിയ റൂൾ കർവിനാണ് കേന്ദ്ര ജല കമ്മീഷനും അംഗീകാരം നൽകിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. തമിഴ്നാട് തയാറാക്കിയ റൂൾ കർവ് അനുസരിച്ച് ഡാമിലെ ജലനിരപ്പ് ഒക്ടോബർ 20 വരെ 137.75 അടി എന്നാണ്. തുടർന്ന് ഒക്ടോബർ 31ന് 138 അടി, നവംബർ 10ന് 139.50 അടി, നവംബർ 20ന് 141 അടി, നവംബർ 30ന് 142 അടി എന്നിങ്ങനെയാണ് തമിഴ്നാടിന്റെ റൂൾ കർവ്.
എന്നാൽ, കേരളം തയാറാക്കിയ റൂൾ കർവ് പ്രകാരം ഒക്ടോബർ 20 വരെ 136 അടി, ഒക്ടോബർ 31ന് 136 അടി, നവംബർ 10ന് 138.3 അടി, നവംബർ 20ന് 139.60 അടി, നവംബർ 30ന് 140 അടി എന്നിങ്ങനെയാണ് ജലനിരപ്പിന്റെ തോത്. തമിഴ്നാടിന്റെ റൂൾ കർവിൽ സെപ്റ്റംബർ 20നും നവംബർ 30നും രണ്ടു തവണ ജലനിരപ്പ് 142 അടിയാണ് എന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
ഇടുക്കിയും അപകടനിഴലിൽ
നിലവിൽ ഇടുക്കി അണക്കെട്ട് യെല്ലോ അലർട്ടിലാണ്. സംഭരണശേഷിയുടെ പരമാവധി തോതിലേക്ക് ജലനിരപ്പ് ഇവിടെ ഉയർന്നുകഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇടുക്കി അണക്കെട്ടിലേക്ക് കൂടുതൽ ജലം എത്തുന്നത് സാഹചര്യം കൂടുതൽ ഗുരുതരമാക്കും.
അതു കൊണ്ടു തന്നെ പരമാവധി ജലം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണം. ഇടുക്കി ഡാം പൂർണ ജലസംഭരണ ശേഷിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. നിലവിൽ യെല്ലോ അലർട്ടിലുള്ള ഇടുക്കി ഡാമിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തിയാലും സ്ഥിതി ഗുരുതരമാകും.