ന്യൂഡൽഹി: കത്തോലിക്കാ സഭയുടെ ആഗോള തലവനായ ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി മോദി നാളെ വത്തിക്കാനിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമേറെ.
21 വർഷം മുന്‍പ് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് റോമിലെത്തി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മാർപാപ്പയെ വത്തിക്കാനിൽ ചെന്നു കാണുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു മോദി വഴിയൊരുക്കിയാൽ ദേശീയ, അന്തർദേശീയ തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടും. ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളുടെയും ഫ്രാൻസിസ് പാപ്പയുടെ ആരാധകരായ ലക്ഷക്കണക്കിനു വരുന്ന മറ്റുള്ളവരുടെയും വർഷങ്ങൾ നീണ്ട പ്രതീക്ഷ സഫലമാക്കുന്നതിനായി മാർപാപ്പയെ ഔദ്യോഗികമായി പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിക്കുമെന്നാണു റിപ്പോർട്ടുകൾ.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1955ലും പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി 1981ലും ഐ.കെ. ഗുജ്റാൾ 1997ലും അടൽ ബിഹാരി വാജ്പേയി 2000ത്തിലും മാർപാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ 21 വർഷത്തെ ഇടവേളയിൽ പ്രധാനമന്ത്രിമാർ മാർപാപ്പയെ കണ്ടിട്ടില്ല.
വാജ്പേയിക്കു ശേഷം ഇതാദ്യമായാണ് ബിജെപിക്കാരനായ മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. യുപിഎ സർക്കാരിന്റെ കാലത്ത് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി അഭ്യർഥിക്കുകയോ, മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുകയോ ചെയ്തില്ല.
1986ലും പിന്നീട് 1999ലും ഇന്ത്യ സന്ദർശിച്ച ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു ശേഷം മറ്റൊരു മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിട്ടുമില്ല. മുംബൈയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ പങ്കെടുക്കാനായി 1964ൽ പോൾ ആറാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം സാങ്കേതിക കാരണങ്ങൾ നിരത്തി വൈകിച്ചതു ക്രൈസ്തവരെയാകെ വേദനിപ്പിച്ചിരുന്നു. ഇന്ത്യാ സന്ദർശനത്തിനുള്ള ആഗ്രഹം പരസ്യമായി അറിയിച്ചിട്ടും വൈകിയതിനെത്തുടർന്ന് ഫ്രാൻസിസ് പാപ്പ അയൽരാജ്യങ്ങളായ മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ സന്ദർശനങ്ങൾ നടത്തി ഇറ്റലിയിലേക്കു മടങ്ങിയിരുന്നു.
ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ വത്തിക്കാനിലെ സംസ്കാര ചടങ്ങിൽ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തും ഉന്നത സംഘവും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു.
പിന്നീട് 2008ൽ സിസ്റ്റർ അൽഫോൻസയെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയായിരുന്ന ഓസ്കർ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ 13 അംഗ സംഘത്തെയും, 2014ൽ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെയും സിസ്റ്റർ എവുപ്രാസിയയെയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിലേക്കു രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ഇന്ത്യ അയച്ചിരുന്നു.
2016ൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും സംഘവും വത്തിക്കാനിലെത്തിയപ്പോൾ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ഇതിനു ശേഷം 2019ൽ മറിയം തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘത്തെയും കേന്ദ്രസർക്കാർ വത്തിക്കാനിലേക്ക് അയച്ചിരുന്നു.
21 വർഷം മുന്‍പ് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് റോമിലെത്തി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മാർപാപ്പയെ വത്തിക്കാനിൽ ചെന്നു കാണുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു മോദി വഴിയൊരുക്കിയാൽ ദേശീയ, അന്തർദേശീയ തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടും. ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളുടെയും ഫ്രാൻസിസ് പാപ്പയുടെ ആരാധകരായ ലക്ഷക്കണക്കിനു വരുന്ന മറ്റുള്ളവരുടെയും വർഷങ്ങൾ നീണ്ട പ്രതീക്ഷ സഫലമാക്കുന്നതിനായി മാർപാപ്പയെ ഔദ്യോഗികമായി പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിക്കുമെന്നാണു റിപ്പോർട്ടുകൾ.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1955ലും പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി 1981ലും ഐ.കെ. ഗുജ്റാൾ 1997ലും അടൽ ബിഹാരി വാജ്പേയി 2000ത്തിലും മാർപാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ 21 വർഷത്തെ ഇടവേളയിൽ പ്രധാനമന്ത്രിമാർ മാർപാപ്പയെ കണ്ടിട്ടില്ല.
വാജ്പേയിക്കു ശേഷം ഇതാദ്യമായാണ് ബിജെപിക്കാരനായ മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. യുപിഎ സർക്കാരിന്റെ കാലത്ത് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി അഭ്യർഥിക്കുകയോ, മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുകയോ ചെയ്തില്ല.
1986ലും പിന്നീട് 1999ലും ഇന്ത്യ സന്ദർശിച്ച ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു ശേഷം മറ്റൊരു മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിട്ടുമില്ല. മുംബൈയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ പങ്കെടുക്കാനായി 1964ൽ പോൾ ആറാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം സാങ്കേതിക കാരണങ്ങൾ നിരത്തി വൈകിച്ചതു ക്രൈസ്തവരെയാകെ വേദനിപ്പിച്ചിരുന്നു. ഇന്ത്യാ സന്ദർശനത്തിനുള്ള ആഗ്രഹം പരസ്യമായി അറിയിച്ചിട്ടും വൈകിയതിനെത്തുടർന്ന് ഫ്രാൻസിസ് പാപ്പ അയൽരാജ്യങ്ങളായ മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ സന്ദർശനങ്ങൾ നടത്തി ഇറ്റലിയിലേക്കു മടങ്ങിയിരുന്നു.
ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ വത്തിക്കാനിലെ സംസ്കാര ചടങ്ങിൽ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തും ഉന്നത സംഘവും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു.
പിന്നീട് 2008ൽ സിസ്റ്റർ അൽഫോൻസയെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയായിരുന്ന ഓസ്കർ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ 13 അംഗ സംഘത്തെയും, 2014ൽ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെയും സിസ്റ്റർ എവുപ്രാസിയയെയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിലേക്കു രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ഇന്ത്യ അയച്ചിരുന്നു.
2016ൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും സംഘവും വത്തിക്കാനിലെത്തിയപ്പോൾ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ഇതിനു ശേഷം 2019ൽ മറിയം തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘത്തെയും കേന്ദ്രസർക്കാർ വത്തിക്കാനിലേക്ക് അയച്ചിരുന്നു.