ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ രണ്ടാം പ്രതി താഹ ഫൈസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം കോടതി തള്ളി.
ജസ്റ്റീസുമാരായ അജയ് രസ്തോഗി, അഭയ് ശ്രീനിവാസ് ഓഖ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. താഹ ഫൈസലിനെ എത്രയും വേഗം വിചാരണക്കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ പൂർത്തിയാക്കണം. 2020 സെപ്റ്റംബർ ഒന്പതിന് ഇരുവർക്കും ജാമ്യം അനുവദിച്ച കൊച്ചി പ്രത്യേക എൻഐഎ കോടതി ഉത്തരവും കോടതി ശരിവച്ചു. ഇതേ ജാമ്യവ്യവസ്ഥയിൽ തന്നെയാണ് താഹയ്ക്ക് ജാമ്യം അനുവദിക്കേണ്ടത്.
അലനും താഹയ്ക്കും എതിരേയുള്ള യുഎപിഎ നിലനിൽക്കില്ലെന്ന് വിധിയിൽ പറയുന്നു. ചെറുപ്പക്കാരായതിനാൽ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ട രായേക്കാം. മുദ്രാവാക്യം വിളിച്ചിരിക്കാം, പ്ലാക്കാർഡോ, പുസ്തകങ്ങളോ കൈവശം വച്ചിരിക്കാം.
എന്നാൽ, മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മാത്രമേ യുഎപിഎ ചുമത്താനാവുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. 2019 നവംബറിലാണ് പന്തീരാങ്കാവ് യുഎപിഎ കേസിന്റെ ഭാഗമായി താഹ ഫൈസലിനെയും അലൻ ഷുഹൈബിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
ജസ്റ്റീസുമാരായ അജയ് രസ്തോഗി, അഭയ് ശ്രീനിവാസ് ഓഖ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. താഹ ഫൈസലിനെ എത്രയും വേഗം വിചാരണക്കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ പൂർത്തിയാക്കണം. 2020 സെപ്റ്റംബർ ഒന്പതിന് ഇരുവർക്കും ജാമ്യം അനുവദിച്ച കൊച്ചി പ്രത്യേക എൻഐഎ കോടതി ഉത്തരവും കോടതി ശരിവച്ചു. ഇതേ ജാമ്യവ്യവസ്ഥയിൽ തന്നെയാണ് താഹയ്ക്ക് ജാമ്യം അനുവദിക്കേണ്ടത്.
അലനും താഹയ്ക്കും എതിരേയുള്ള യുഎപിഎ നിലനിൽക്കില്ലെന്ന് വിധിയിൽ പറയുന്നു. ചെറുപ്പക്കാരായതിനാൽ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ട രായേക്കാം. മുദ്രാവാക്യം വിളിച്ചിരിക്കാം, പ്ലാക്കാർഡോ, പുസ്തകങ്ങളോ കൈവശം വച്ചിരിക്കാം.
എന്നാൽ, മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മാത്രമേ യുഎപിഎ ചുമത്താനാവുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. 2019 നവംബറിലാണ് പന്തീരാങ്കാവ് യുഎപിഎ കേസിന്റെ ഭാഗമായി താഹ ഫൈസലിനെയും അലൻ ഷുഹൈബിനെയും പോലീസ് അറസ്റ്റ് ചെയ്തത്.