പൂന: ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസിലെ സാക്ഷികളിലൊരാളായ കിരൺ ഗോസാവിയെ വഞ്ചനക്കുറ്റത്തിനു പൂന പോലീസ് അറസ്റ്റ് ചെയ്തു.
2018 ൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ കീഴടങ്ങാതെ യുപിയിലും മഹാരാഷ്ട്രയിലും തെലുങ്കാനയിലുമായി ഒളിവിൽകഴിയുകയായിരുന്നു സ്വകാര്യ ഡിക്ടറ്റീവ് കൂടിയായ ഗോസാവിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസും നിലവിലുണ്ടായിരുന്നു. ഇന്നലെ പുലർച്ചെയാണു ഗോസാവിയെ അറസ്റ്റ് ചെയ്തത്.
കേസിൽ യുപി പോലീസിനുമുന്പാകെ കീഴടങ്ങുമെന്ന് ഇയാൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നുവെങ്കിലും അത് അനുവദിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു.
ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ, ആഡംബര കപ്പലിലെ എൻസിബിയുടെ (നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ) പരിശോധനയ്ക്കിടെ ഗോസാവിയും ഉദ്യോഗസ്ഥ സംഘത്തിനൊപ്പമുണ്ടായിരുന്നു. ആര്യൻ ഖാനൊപ്പംനിൽക്കുന്ന ഗോസാവിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ആര്യന്റെ മോചനത്തിനു ഷാരുഖിൽനിന്നു ഗോസാവി കോടികൾ ആവശ്യപ്പെട്ടുവെന്ന് കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ പ്രഭാകർ സെയിൽ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സമീർ വാങ്ക്ഡെയ്ക്കെതിരേ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.
2018 ൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ കീഴടങ്ങാതെ യുപിയിലും മഹാരാഷ്ട്രയിലും തെലുങ്കാനയിലുമായി ഒളിവിൽകഴിയുകയായിരുന്നു സ്വകാര്യ ഡിക്ടറ്റീവ് കൂടിയായ ഗോസാവിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസും നിലവിലുണ്ടായിരുന്നു. ഇന്നലെ പുലർച്ചെയാണു ഗോസാവിയെ അറസ്റ്റ് ചെയ്തത്.
കേസിൽ യുപി പോലീസിനുമുന്പാകെ കീഴടങ്ങുമെന്ന് ഇയാൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നുവെങ്കിലും അത് അനുവദിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു.
ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ, ആഡംബര കപ്പലിലെ എൻസിബിയുടെ (നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ) പരിശോധനയ്ക്കിടെ ഗോസാവിയും ഉദ്യോഗസ്ഥ സംഘത്തിനൊപ്പമുണ്ടായിരുന്നു. ആര്യൻ ഖാനൊപ്പംനിൽക്കുന്ന ഗോസാവിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ആര്യന്റെ മോചനത്തിനു ഷാരുഖിൽനിന്നു ഗോസാവി കോടികൾ ആവശ്യപ്പെട്ടുവെന്ന് കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ പ്രഭാകർ സെയിൽ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സമീർ വാങ്ക്ഡെയ്ക്കെതിരേ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.