ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. റോമിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായി ഇന്ത്യൻ പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 8.30ന് കൂടിക്കാഴ്ച നടത്തുന്നത്.
അരമണിക്കൂർ മാർപാപ്പയും മോദിയും മാത്രമായി ചർച്ച നടത്തും. മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ഒൗദ്യോഗികമായി ക്ഷണിക്കുമെന്നാണു റിപ്പോർട്ടുകൾ.
വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി മോദി ശനിയാഴ്ച സന്ദർശിക്കുമെന്നത് അനൗദ്യോഗികമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സാങ്കേതികമായ ചില വിശദാംശങ്ങൾകൂടി തയാറായ ശേഷമാകും കേന്ദ്രസർക്കാരിന്റെ ഇതുസംബന്ധിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം.
ഫ്രാൻസിസ് പാപ്പായെ നരേന്ദ്ര മോദി ശനിയാഴ്ച സന്ദർശിക്കുമെന്നു കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും അറിയിച്ചു.
മാർപാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് കഴിഞ്ഞ ഞായറാഴ്ച ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാർപാപ്പയുടെ സൗകര്യം പരിഗണിച്ചാണു ശനിയാഴ്ചത്തേക്കു മാറ്റിയത്.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്നു നേരത്തേ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളെ പ്രതിനിധീകരിച്ച് കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. വളരെ അനുഭാവപൂർവമായ പ്രതികരണമാണ് അന്നു പ്രധാനമന്ത്രിയിൽനിന്നുണ്ടായത്. കോവിഡ് പ്രതിസന്ധി മൂലമാണു മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം നീണ്ടു പോയതെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.
വെള്ളിയാഴ്ച റോമിലെത്തുന്ന മോദി 30, 31 തീയതികളിൽ ജി 20 ഉച്ചകോടിയിലും സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നവംബർ ഒന്നിനു നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎൻ കോപ്- 26 ഉച്ചകോടിയിലും പങ്കെടുക്കും.
ഇറ്റലി, യുകെ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പയ്ക്കുപുറമെ ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദാഗ്രി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കമുള്ള രാഷ്ട്രത്തലവന്മാരുമായി മോദി ചർച്ച നടത്തും.
ജോർജ് കള്ളിവയലിൽ
കൂടിക്കാഴ്ച ഊര്‍ജമേകും: കർദിനാൾ മാര്‍ ആലഞ്ചേരി
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 30നു നടത്തുന്ന ചരിത്രപ്രധാനമായ കൂടിക്കാഴ്ച നമ്മുടെ രാജ്യവും വത്തിക്കാനും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജവും ഊഷ്മളതയും പകരുമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കൂടിക്കാഴ്ച 30നു നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയുടെ റോമിലെയും ഇറ്റലിയിലെയും എല്ലാ പരിപാടികള്‍ക്കും കേരള കത്തോലിക്കാ മെത്രാന് സമിതി വിജയാശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
അരമണിക്കൂർ മാർപാപ്പയും മോദിയും മാത്രമായി ചർച്ച നടത്തും. മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ഒൗദ്യോഗികമായി ക്ഷണിക്കുമെന്നാണു റിപ്പോർട്ടുകൾ.
വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി മോദി ശനിയാഴ്ച സന്ദർശിക്കുമെന്നത് അനൗദ്യോഗികമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സാങ്കേതികമായ ചില വിശദാംശങ്ങൾകൂടി തയാറായ ശേഷമാകും കേന്ദ്രസർക്കാരിന്റെ ഇതുസംബന്ധിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം.
ഫ്രാൻസിസ് പാപ്പായെ നരേന്ദ്ര മോദി ശനിയാഴ്ച സന്ദർശിക്കുമെന്നു കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും അറിയിച്ചു.
മാർപാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് കഴിഞ്ഞ ഞായറാഴ്ച ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാർപാപ്പയുടെ സൗകര്യം പരിഗണിച്ചാണു ശനിയാഴ്ചത്തേക്കു മാറ്റിയത്.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്നു നേരത്തേ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളെ പ്രതിനിധീകരിച്ച് കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. വളരെ അനുഭാവപൂർവമായ പ്രതികരണമാണ് അന്നു പ്രധാനമന്ത്രിയിൽനിന്നുണ്ടായത്. കോവിഡ് പ്രതിസന്ധി മൂലമാണു മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം നീണ്ടു പോയതെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.
വെള്ളിയാഴ്ച റോമിലെത്തുന്ന മോദി 30, 31 തീയതികളിൽ ജി 20 ഉച്ചകോടിയിലും സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നവംബർ ഒന്നിനു നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎൻ കോപ്- 26 ഉച്ചകോടിയിലും പങ്കെടുക്കും.
ഇറ്റലി, യുകെ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പയ്ക്കുപുറമെ ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദാഗ്രി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കമുള്ള രാഷ്ട്രത്തലവന്മാരുമായി മോദി ചർച്ച നടത്തും.
ജോർജ് കള്ളിവയലിൽ
കൂടിക്കാഴ്ച ഊര്‍ജമേകും: കർദിനാൾ മാര്‍ ആലഞ്ചേരി
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 30നു നടത്തുന്ന ചരിത്രപ്രധാനമായ കൂടിക്കാഴ്ച നമ്മുടെ രാജ്യവും വത്തിക്കാനും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജവും ഊഷ്മളതയും പകരുമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കൂടിക്കാഴ്ച 30നു നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയുടെ റോമിലെയും ഇറ്റലിയിലെയും എല്ലാ പരിപാടികള്‍ക്കും കേരള കത്തോലിക്കാ മെത്രാന് സമിതി വിജയാശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.