ന്യൂഡൽഹി: ഇന്ത്യയുടെ അഗ്നി-5 ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 5000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈലാണ് അഗ്നി. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽ ഇന്നലെ രാത്രി 7.50നായിരുന്നു പരീക്ഷണം നടത്തിയത്.
ചൈനയുമായി അതിർത്തിതർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ അഗ്നി-5 പരീക്ഷണ വിജയം ഇന്ത്യൻ സേനയ്ക്കു മുതൽക്കൂട്ടാണ്. അഗ്നിയുടെ ദൂരപരിധിയിൽ ചൈന ഉൾപ്പെടുന്നു. ഒരു ദശകം മുന്പാണ് അഗ്നി 5 ബാലിസ്റ്റിക് മിസൈൽ പദ്ധതി ആരംഭിച്ചത്.
ഡിആർഡിഒ ആണു മിസൈൽ വികസിപ്പിച്ചത്. 17 മീറ്റർ നീളമുള്ള മിസൈലിന് 50 ടൺ ഭാരമുണ്ട്. ചൈനയുടെ വടക്കൻ ഭാഗം വരെയാണ് അഗ്നി 5ന്റെ പ്രഹരപരിധി.
ചൈനയ്ക്ക് 12,000-15,000 കിലോമീറ്റർ പ്രഹരപരിധിയുള്ള ഡോംഗ്ഫെൻഗ്-41 മിസൈൽ സ്വന്തമായുണ്ട്. അഗ്നി സീരീസിലെ ഒന്നു മുതൽ നാലു വരെയുള്ള മിസൈലുകൾക്ക് 700 മുതൽ 3500 കിലോമീറ്റർ വരെ പ്രഹരപരിധിയുണ്ട്.
ചൈനയുമായി അതിർത്തിതർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ അഗ്നി-5 പരീക്ഷണ വിജയം ഇന്ത്യൻ സേനയ്ക്കു മുതൽക്കൂട്ടാണ്. അഗ്നിയുടെ ദൂരപരിധിയിൽ ചൈന ഉൾപ്പെടുന്നു. ഒരു ദശകം മുന്പാണ് അഗ്നി 5 ബാലിസ്റ്റിക് മിസൈൽ പദ്ധതി ആരംഭിച്ചത്.
ഡിആർഡിഒ ആണു മിസൈൽ വികസിപ്പിച്ചത്. 17 മീറ്റർ നീളമുള്ള മിസൈലിന് 50 ടൺ ഭാരമുണ്ട്. ചൈനയുടെ വടക്കൻ ഭാഗം വരെയാണ് അഗ്നി 5ന്റെ പ്രഹരപരിധി.
ചൈനയ്ക്ക് 12,000-15,000 കിലോമീറ്റർ പ്രഹരപരിധിയുള്ള ഡോംഗ്ഫെൻഗ്-41 മിസൈൽ സ്വന്തമായുണ്ട്. അഗ്നി സീരീസിലെ ഒന്നു മുതൽ നാലു വരെയുള്ള മിസൈലുകൾക്ക് 700 മുതൽ 3500 കിലോമീറ്റർ വരെ പ്രഹരപരിധിയുണ്ട്.