ന്യൂഡൽഹി: ബിഎഡ് കോഴ്സുകളിൽ അടിമുടി മാറ്റവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചു രൂപം നൽകിയ സംയോജിത ബിഎഡ് കോഴ്സ് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം ചെയ്തു.
ബിരുദ കോഴ്സുകൾക്കൊപ്പം ബിഎഡ് കൂട്ടിച്ചേർത്ത് നാലു വർഷത്തെ കോഴ്സുകളാക്കും. ബിരുദം പൂർത്തിയാക്കിയവർക്കു രണ്ടു വർഷത്തെ കോഴ്സും ആരംഭിക്കും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 50 സ്ഥാപനങ്ങളിലാണ് സംയോജിത ബിഎഡ് കോഴ്സുകൾ നടപ്പാക്കുക.
2022-23 അധ്യയനവർഷം മുതൽ പുതിയ രീതി നടപ്പാക്കും. എന്നാൽ, കേരളം ഉൾപ്പെടെ എതിർത്ത നാലു വർഷ ബിഎഡ് സംയോജിത കോഴ്സ് സർക്കാരിനെയും സർവകലാശാലകളെയും സാങ്കേതിക പ്രശ്നങ്ങളിലൂടെ പ്രതിസന്ധിയിലാക്കുമോ എന്ന സംശയമുണ്ട്. അതിനു പുറമേ നിലവിലെ ബിഎഡ് കോളജുകളിൽ ആർട്സ്, സയൻസ് ബിരുദ കോഴ്സുകൾകൂടി തുടങ്ങേണ്ടിവരും.
പുതിയ പദ്ധതി നടപ്പാകുന്നതോടെ 2030 മുതലുള്ള അധ്യാപക നിയമനങ്ങൾക്ക് സംയോജിത ബിഎഡ് കോഴ്സുകൾ ചെയ്തവരെ മാത്രമേ പരിഗണിക്കൂ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻസിടിഇ) ആണ് പുതിയ സംയോജിത ബിഎഡ് കോഴ്സിന്റെ പാഠ്യപദ്ധതി തയാറാക്കുന്നത്.
ബിരുദ കോഴ്സുകൾക്കൊപ്പം ബിഎഡ് കൂട്ടിച്ചേർത്ത് നാലു വർഷത്തെ കോഴ്സുകളാക്കും. ബിരുദം പൂർത്തിയാക്കിയവർക്കു രണ്ടു വർഷത്തെ കോഴ്സും ആരംഭിക്കും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 50 സ്ഥാപനങ്ങളിലാണ് സംയോജിത ബിഎഡ് കോഴ്സുകൾ നടപ്പാക്കുക.
2022-23 അധ്യയനവർഷം മുതൽ പുതിയ രീതി നടപ്പാക്കും. എന്നാൽ, കേരളം ഉൾപ്പെടെ എതിർത്ത നാലു വർഷ ബിഎഡ് സംയോജിത കോഴ്സ് സർക്കാരിനെയും സർവകലാശാലകളെയും സാങ്കേതിക പ്രശ്നങ്ങളിലൂടെ പ്രതിസന്ധിയിലാക്കുമോ എന്ന സംശയമുണ്ട്. അതിനു പുറമേ നിലവിലെ ബിഎഡ് കോളജുകളിൽ ആർട്സ്, സയൻസ് ബിരുദ കോഴ്സുകൾകൂടി തുടങ്ങേണ്ടിവരും.
പുതിയ പദ്ധതി നടപ്പാകുന്നതോടെ 2030 മുതലുള്ള അധ്യാപക നിയമനങ്ങൾക്ക് സംയോജിത ബിഎഡ് കോഴ്സുകൾ ചെയ്തവരെ മാത്രമേ പരിഗണിക്കൂ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻസിടിഇ) ആണ് പുതിയ സംയോജിത ബിഎഡ് കോഴ്സിന്റെ പാഠ്യപദ്ധതി തയാറാക്കുന്നത്.