ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഈ മാസത്തെ റൂൾ കർവ് പ്രകാരം അംഗീകരിച്ച 138 അടി ജലനിരപ്പിൽ മാറ്റം വേണ്ടെന്നു മേൽനോട്ട സമിതി. ജലനിരപ്പ് സംബന്ധിച്ച തീരുമാനത്തെ കേരളം എതിർത്തു. എന്നാൽ, തമിഴ്നാട് സ്വാഗതം ചെയ്തെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയിൽ പറഞ്ഞു.
റൂൾ കർവ് റിപ്പോർട്ട് അംഗീകരിക്കാത്ത കേരളം ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ ഉടൻ മറുപടി നൽകാൻ സുപ്രീംകോടതി കേരളത്തിനു നിർദേശം നൽകി.
അണക്കെട്ടിന്റെ സുരക്ഷയാണു മുഖ്യമെന്നു നിരീക്ഷിച്ച ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്നു രാവിലെ 10.30നകം മറുപടി നൽകണമെന്നാണ് കേരളത്തോട് നിർദേശിച്ചിരിക്കുന്നത്. കേസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാടിനെതിരേ പരിസ്ഥിതി പ്രവർത്തകൻ ഡോ.ജോ ജോസഫ്, പാട്ടക്കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിനെതിരേ സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിക്കുന്നത്.
റൂൾ കർവ് റിപ്പോർട്ട് അംഗീകരിക്കാത്ത കേരളം ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ ഉടൻ മറുപടി നൽകാൻ സുപ്രീംകോടതി കേരളത്തിനു നിർദേശം നൽകി.
അണക്കെട്ടിന്റെ സുരക്ഷയാണു മുഖ്യമെന്നു നിരീക്ഷിച്ച ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്നു രാവിലെ 10.30നകം മറുപടി നൽകണമെന്നാണ് കേരളത്തോട് നിർദേശിച്ചിരിക്കുന്നത്. കേസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാടിനെതിരേ പരിസ്ഥിതി പ്രവർത്തകൻ ഡോ.ജോ ജോസഫ്, പാട്ടക്കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിനെതിരേ സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിക്കുന്നത്.