മുംബൈ: ആര്യൻ ഖാന്റെ മോചനത്തിനായി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴി രേഖപ്പെടുത്തിയതായി എൻസിബി വടക്കൻ മേഖല ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാന്വേശ്വർ സിംഗ്.
ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട അറസ്റ്റിലായ ആര്യൻ ഖാന്റെ മോചനത്തിന് വാങ്കഡെയും സംഘവും കൈക്കൂലി ചോദിച്ചുവെന്ന ആരോപണത്തിലാണ് വകുപ്പുതല അന്വേഷണം. ഇന്നലെ രാവിലെ മുംബൈയിലെത്തിയ അഞ്ചംഗ അന്വേഷണസംഘം സൗത്ത് മുംബൈയിലെ എൻസിബി ഓഫീസിൽനിന്നു ചില രേഖകൾ ശേഖരിച്ചു.
ആരോപണവുമായി ബന്ധപ്പെട്ട് മുഴുവൻ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. വളരെ സങ്കീർണമായ അന്വേഷണമാണെന്നും അതിനാൽ വിശദാംശങ്ങൾ പങ്കുവയ്ക്കാനാവില്ലെന്നും ഗ്യാനേശ്വർ സിംഗ് പറഞ്ഞു.
ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട അറസ്റ്റിലായ ആര്യൻ ഖാന്റെ മോചനത്തിന് വാങ്കഡെയും സംഘവും കൈക്കൂലി ചോദിച്ചുവെന്ന ആരോപണത്തിലാണ് വകുപ്പുതല അന്വേഷണം. ഇന്നലെ രാവിലെ മുംബൈയിലെത്തിയ അഞ്ചംഗ അന്വേഷണസംഘം സൗത്ത് മുംബൈയിലെ എൻസിബി ഓഫീസിൽനിന്നു ചില രേഖകൾ ശേഖരിച്ചു.
ആരോപണവുമായി ബന്ധപ്പെട്ട് മുഴുവൻ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. വളരെ സങ്കീർണമായ അന്വേഷണമാണെന്നും അതിനാൽ വിശദാംശങ്ങൾ പങ്കുവയ്ക്കാനാവില്ലെന്നും ഗ്യാനേശ്വർ സിംഗ് പറഞ്ഞു.