പാറ്റ്ന: ബിഹാറിലെ കോണ്‍ഗ്രസ്-ആർജെഡി സഖ്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണ്‍ സംഭാഷണം നടത്തിയെന്നു ലാലു പ്രസാദ് യാദവ് സൂചന നൽകിയതിനു പിന്നാലെ ഇതു നിഷേധിച്ചു കോണ്‍ഗ്രസ് രംഗത്തെത്തി.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനം ലാലു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഭക്തചരണ്‍ ദാസ് പ്രതികരിച്ചു.
സോണിയയുമായി നടത്തിയ സംഭാഷണത്തിൽ, രാജ്യത്തെന്പാടും സാന്നിധ്യമുള്ള ഒരു പാർട്ടിയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ സമാനമനഃസ്ഥിതിയുള്ള പാർട്ടികളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതായി ലാലു പറഞ്ഞിരുന്നു.
തൊട്ടുപിന്നാലെ ലാലുവിനെ തള്ളി ഭക്തചരണ്‍ ദാസ് രംഗത്തെത്തി. സോണിയയുമായി സംഭാഷണം നടത്തിയെന്ന ലാലുവിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കാലങ്ങളായി ബിഹാർ രാഷ്ട്രീയത്തിൽ അരികുവത്കരിക്കപ്പെട്ട പാർട്ടിയാണു കോണ്‍ഗ്രസ്. പാർട്ടി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട രീതി ആർജെഡിയെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനം ലാലു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഭക്തചരണ്‍ ദാസ് പ്രതികരിച്ചു.
സോണിയയുമായി നടത്തിയ സംഭാഷണത്തിൽ, രാജ്യത്തെന്പാടും സാന്നിധ്യമുള്ള ഒരു പാർട്ടിയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ സമാനമനഃസ്ഥിതിയുള്ള പാർട്ടികളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതായി ലാലു പറഞ്ഞിരുന്നു.
തൊട്ടുപിന്നാലെ ലാലുവിനെ തള്ളി ഭക്തചരണ്‍ ദാസ് രംഗത്തെത്തി. സോണിയയുമായി സംഭാഷണം നടത്തിയെന്ന ലാലുവിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കാലങ്ങളായി ബിഹാർ രാഷ്ട്രീയത്തിൽ അരികുവത്കരിക്കപ്പെട്ട പാർട്ടിയാണു കോണ്‍ഗ്രസ്. പാർട്ടി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട രീതി ആർജെഡിയെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.