പാറ്റ്ന: ആറു പേരുടെ മരണത്തിനിടയാക്കിയ 2013 ലെ പാറ്റ്ന സ്ഫോടനപരന്പരയിൽ പത്തു പേർ കുറ്റക്കാരാണെന്ന് പ്രത്യേക എൻഐഎ കോടതി വിധിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ റാലി നടന്ന സ്ഥലത്താണു സ്ഫോടനമുണ്ടായത്. തെളിവുകളുടെ അഭാവത്തിൽ പ്രത്യേക എൻഐഎ കോടതി ജഡ്ജി ഗുർവീന്ദർ മഹോത്ര ഒരാളെ കുറ്റവിമുക്തനാക്കി.
കേസിൽ പതിനൊന്നു പേർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയായതിനാൽ, കേസ് ജുവനൈൽ ജസ്റ്റീസ് ബോർഡിനു കൈമാറി. കുറ്റക്കാർക്കുള്ള ശിക്ഷ നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ലാലൻ പ്രസാദ് സിംഗ് പറഞ്ഞു.
ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചശേഷം 2013 ഒക്ടോബർ 27ന് ഗാന്ധി മൈതാനിയിൽ നടന്ന ഹുങ്കാർ റാലിയിലാണ് സ്ഫോടനമുണ്ടായത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ റാലി നടന്ന സ്ഥലത്താണു സ്ഫോടനമുണ്ടായത്. തെളിവുകളുടെ അഭാവത്തിൽ പ്രത്യേക എൻഐഎ കോടതി ജഡ്ജി ഗുർവീന്ദർ മഹോത്ര ഒരാളെ കുറ്റവിമുക്തനാക്കി.
കേസിൽ പതിനൊന്നു പേർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയായതിനാൽ, കേസ് ജുവനൈൽ ജസ്റ്റീസ് ബോർഡിനു കൈമാറി. കുറ്റക്കാർക്കുള്ള ശിക്ഷ നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ലാലൻ പ്രസാദ് സിംഗ് പറഞ്ഞു.
ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചശേഷം 2013 ഒക്ടോബർ 27ന് ഗാന്ധി മൈതാനിയിൽ നടന്ന ഹുങ്കാർ റാലിയിലാണ് സ്ഫോടനമുണ്ടായത്.