ടോക്കിയോ: ലോകത്തിലെ ആദ്യ അണ്വായുധ ആക്രമണത്തെ അതിജീവിക്കുകയും തുടർന്നുള്ള ജീവിതം അണ്വായുധവിരുദ്ധ പ്രചാരണത്തിനായി ചെലവഴിക്കുകയും ചെയ്ത ജപ്പാൻകാരൻ സുനാവോ സുബോയ്(96) അന്തരിച്ചു.
1945 ഓഗസ്റ്റ് ആറിന് അമേരിക്ക ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിക്കുന്പോൾ, കോളജിലേക്കു പോകുകയായിരുന്നു ഇരുപതുകാരനായ സുബോയ്. ദേഹം മുഴുവൻ പൊള്ളലേറ്റ അദ്ദേഹം പിന്നീടു കാൻസർ ബാധിതനായി.
ഗണിതശാസ്ത്ര അധ്യാപകനായ സുബോയ് തന്റെ ശിഷ്ടജീവിതം അണ്വായുധവിരുദ്ധ പ്രചാരണത്തിലും കേന്ദ്രീകരിച്ചു. 2016ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഹിരോഷിമ സന്ദർശിച്ചപ്പോൾ കൂടിക്കാഴ്ച നടത്തിയിരുന്നു.
1945 ഓഗസ്റ്റ് ആറിന് അമേരിക്ക ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിക്കുന്പോൾ, കോളജിലേക്കു പോകുകയായിരുന്നു ഇരുപതുകാരനായ സുബോയ്. ദേഹം മുഴുവൻ പൊള്ളലേറ്റ അദ്ദേഹം പിന്നീടു കാൻസർ ബാധിതനായി.
ഗണിതശാസ്ത്ര അധ്യാപകനായ സുബോയ് തന്റെ ശിഷ്ടജീവിതം അണ്വായുധവിരുദ്ധ പ്രചാരണത്തിലും കേന്ദ്രീകരിച്ചു. 2016ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഹിരോഷിമ സന്ദർശിച്ചപ്പോൾ കൂടിക്കാഴ്ച നടത്തിയിരുന്നു.