ന്യൂഡൽഹി: കോണ്ഗ്രസ് പാർട്ടി നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം അച്ചടക്കത്തിലൂടെയും ഒത്തൊരുമയിലൂടെയും മാത്രമേ പരിഹരിക്കാൻ സാധിക്കൂ എന്ന് സോണിയ ഗാന്ധി. പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ഐക്യവും ഒത്തൊരുമയും ഉണ്ടാകണം.
ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ദുരാരോപണങ്ങളെ ആശയപരമായി നേരിടുകയും അവർ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് എങ്ങനെയെന്ന് പുറത്തു കൊണ്ടുവരുകയും ചെയ്യേണ്ടത് കോണ്ഗ്രസിന്റെ ഉത്തരവാദിത്വമാണ്.
ഇത്തരം ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഏകോപിച്ച് പ്രവർത്തിക്കണം. പ്രസ്ഥാനത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങൾ പൊതു ജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുന്നവയാണ്.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാടുകൾ പ്രസ്ഥാനത്തിന്റെ താഴെ തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തുന്നതായി നേതാക്കൾ ഉറപ്പു വരുത്തണം.
വിവിധ വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ചിട്ടുള്ള നയങ്ങളിലും നിലപാടുകളിലും സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ യുവാക്കൾക്കും സ്ത്രീകൾക്കും അവസരങ്ങൾ നൽകണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
കോണ്ഗ്രസ് ജനറൽ സെക്രട്ടറിമാരും പിസിസി അധ്യക്ഷന്മാരും പങ്കെടുത്ത യോഗത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പിനെ നേരിടുന്നതിനായുള്ള പ്രാഥമിക ചർച്ചകളും യോഗത്തിലുണ്ടായി. എഐസിസി അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് യോഗത്തിൽ നേതാക്കൾ ഒന്നടങ്കം ആവശ്യപെട്ടു.
ഒരാഴ്ച മുൻപ് നടന്ന കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി മീറ്റിംഗിലും നേതാക്കൾ പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനടക്കം കേരളത്തിൽനിന്നുള്ള മുതിർന്ന എഐസിസി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ദുരാരോപണങ്ങളെ ആശയപരമായി നേരിടുകയും അവർ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് എങ്ങനെയെന്ന് പുറത്തു കൊണ്ടുവരുകയും ചെയ്യേണ്ടത് കോണ്ഗ്രസിന്റെ ഉത്തരവാദിത്വമാണ്.
ഇത്തരം ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഏകോപിച്ച് പ്രവർത്തിക്കണം. പ്രസ്ഥാനത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങൾ പൊതു ജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുന്നവയാണ്.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാടുകൾ പ്രസ്ഥാനത്തിന്റെ താഴെ തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തുന്നതായി നേതാക്കൾ ഉറപ്പു വരുത്തണം.
വിവിധ വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ചിട്ടുള്ള നയങ്ങളിലും നിലപാടുകളിലും സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ യുവാക്കൾക്കും സ്ത്രീകൾക്കും അവസരങ്ങൾ നൽകണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
കോണ്ഗ്രസ് ജനറൽ സെക്രട്ടറിമാരും പിസിസി അധ്യക്ഷന്മാരും പങ്കെടുത്ത യോഗത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പിനെ നേരിടുന്നതിനായുള്ള പ്രാഥമിക ചർച്ചകളും യോഗത്തിലുണ്ടായി. എഐസിസി അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് യോഗത്തിൽ നേതാക്കൾ ഒന്നടങ്കം ആവശ്യപെട്ടു.
ഒരാഴ്ച മുൻപ് നടന്ന കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി മീറ്റിംഗിലും നേതാക്കൾ പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനടക്കം കേരളത്തിൽനിന്നുള്ള മുതിർന്ന എഐസിസി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.