ന്യൂഡൽഹി: ലഖിംപുർഖേരി കൂട്ടക്കൊലയിൽ ഉത്തർപ്രദേശ് പോലീസിനെ വീർപ്പു മുട്ടിച്ച് സുപ്രീംകോടതി. നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കേ കർഷകർക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റിയിട്ടും വെറും 23 സാക്ഷികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളോ എന്നു സുപ്രീംകോടതി ചോദിച്ചു.
കേസിൽ ദൃക്സാക്ഷികളായ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത്തിനും അവർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനും നിർദേശിച്ചു. ക്രിമിനൽ നടപടി ക്രമങ്ങളിലെ വകുപ്പുകൾ പ്രകാരം പ്രധാനപെട്ട ദൃക്സാക്ഷികളുടെ മൊഴികൾ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുന്പാകെ രേഖപെടുത്തണമെന്നും ചീഫ് ജസ്റ്റീസ് എൻ. വി രമണ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളുടെ മൊഴി രേഖപെടുത്തുന്നത്തിൽ യുപി പോലീസ് അനാസ്ഥ കാണിക്കുന്നതായി സുപ്രീംകോടതി വിമർശിച്ചിരുന്നു. നിരവധിയാളുകൾ പങ്കെടുത്ത പരിപാടിയിൽ നിന്നും വെറും നാലു ദൃക്സാക്ഷികളുടെ മൊഴിയാണ് പോലീസ് കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ചത്.
സുപ്രീംകോടതിയുടെ വിമർശനത്തെ തുടർന്ന് യുപി പോലീസ് 23 ദൃക്സാക്ഷികളുടെ മൊഴികൾ ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
കൂടുതൽ ദൃക്സാക്ഷികളെ കണ്ടെത്തുകയും മൊഴി രേഖപെടുത്തുകയും വേണമെന്ന് സുപ്രീംകോടതി യുപി സർക്കാരിന്റെ അഭിഭാഷകനായ ഹരീഷ് സാൽവെയോടു നിർദേശിച്ചു. സംഭവ സ്ഥലത്തു നിന്നും പുറത്തു വന്ന വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് വിടണമെന്നും കോടതി ആവശ്യപെട്ടു.
കർഷകർക്ക് നേരെയുള്ള അക്രമത്തെ തുടർന്ന് ആൾകൂട്ടത്തിന്റെ മർദനത്തിൽ കൊല്ലപ്പെട്ട ശ്യാം സുന്ദർ എന്നയാളുടെയും സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ രമണ് കശ്യപിന്റെയും കൊലപാതകത്തിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ യുപി സർക്കാർ പ്രത്യേക സത്യവാംഗ്മൂലമായി സമർപ്പിക്കണം. നവംബർ എട്ടിന് കേസ് സുപ്രീംകോടതിയിൽ വീണ്ടും പരിഗണിക്കും.
കർഷകർക്ക് നേരെ അക്രമം ഉണ്ടായതിന് ഒരാഴ്ചയ്ക്ക് ശേഷം ഒക്ടോബർ ഒൻപതിനാണ് ആശിഷ് മിശ്ര അറസ്റ്റിലാകുന്നത്. അറസ്റ്റിന് ശേഷം ലഖിംപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻറെ ഉത്തരവിനെ തുടർന്ന് ഒക്ടോബർ 11 മുതൽ 15 വരെ ആശിഷ് മിശ്ര വിചാരണ തടവിലായിരുന്നു.
വിചാരണ തടവിന് ശേഷം ആശിഷ് മിശ്ര ഇപ്പോൾ ലഖിംപുർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
കേസിലെ തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടത്തണമെന്നും സാക്ഷികൾക്ക് ആവശ്യമായി സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് സാക്ഷികളുടെ രഹസ്യമൊഴിയെടുക്കേണ്ടത്.
ലഖിംപുരിലെ മജിസ്ട്രേറ്റിന് എന്തെങ്കിലും അസൗകര്യമുണ്ടായാൽ മറ്റൊരു മജിസ്ട്രേറ്റിനെ ഇതിനായി ജില്ലാ ജഡ്ജി നിയോഗിക്കണം. യുപി പോലീസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച കോടതി കാര്യമായ അന്വേഷണം നടക്കുന്നുവെന്ന് തോന്നുന്നതായി വ്യക്തമാക്കി.
പൊലീസ് അന്വേഷണം സുപ്രീംകോടതി നിരീക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി. നവംബർ എട്ടാം തീയതി കേസ് വീണ്ടും പരിഗണിക്കും. അന്ന് പുതിയ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.
കേസിൽ ദൃക്സാക്ഷികളായ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത്തിനും അവർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനും നിർദേശിച്ചു. ക്രിമിനൽ നടപടി ക്രമങ്ങളിലെ വകുപ്പുകൾ പ്രകാരം പ്രധാനപെട്ട ദൃക്സാക്ഷികളുടെ മൊഴികൾ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുന്പാകെ രേഖപെടുത്തണമെന്നും ചീഫ് ജസ്റ്റീസ് എൻ. വി രമണ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളുടെ മൊഴി രേഖപെടുത്തുന്നത്തിൽ യുപി പോലീസ് അനാസ്ഥ കാണിക്കുന്നതായി സുപ്രീംകോടതി വിമർശിച്ചിരുന്നു. നിരവധിയാളുകൾ പങ്കെടുത്ത പരിപാടിയിൽ നിന്നും വെറും നാലു ദൃക്സാക്ഷികളുടെ മൊഴിയാണ് പോലീസ് കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ചത്.
സുപ്രീംകോടതിയുടെ വിമർശനത്തെ തുടർന്ന് യുപി പോലീസ് 23 ദൃക്സാക്ഷികളുടെ മൊഴികൾ ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
കൂടുതൽ ദൃക്സാക്ഷികളെ കണ്ടെത്തുകയും മൊഴി രേഖപെടുത്തുകയും വേണമെന്ന് സുപ്രീംകോടതി യുപി സർക്കാരിന്റെ അഭിഭാഷകനായ ഹരീഷ് സാൽവെയോടു നിർദേശിച്ചു. സംഭവ സ്ഥലത്തു നിന്നും പുറത്തു വന്ന വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് വിടണമെന്നും കോടതി ആവശ്യപെട്ടു.
കർഷകർക്ക് നേരെയുള്ള അക്രമത്തെ തുടർന്ന് ആൾകൂട്ടത്തിന്റെ മർദനത്തിൽ കൊല്ലപ്പെട്ട ശ്യാം സുന്ദർ എന്നയാളുടെയും സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ രമണ് കശ്യപിന്റെയും കൊലപാതകത്തിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ യുപി സർക്കാർ പ്രത്യേക സത്യവാംഗ്മൂലമായി സമർപ്പിക്കണം. നവംബർ എട്ടിന് കേസ് സുപ്രീംകോടതിയിൽ വീണ്ടും പരിഗണിക്കും.
കർഷകർക്ക് നേരെ അക്രമം ഉണ്ടായതിന് ഒരാഴ്ചയ്ക്ക് ശേഷം ഒക്ടോബർ ഒൻപതിനാണ് ആശിഷ് മിശ്ര അറസ്റ്റിലാകുന്നത്. അറസ്റ്റിന് ശേഷം ലഖിംപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻറെ ഉത്തരവിനെ തുടർന്ന് ഒക്ടോബർ 11 മുതൽ 15 വരെ ആശിഷ് മിശ്ര വിചാരണ തടവിലായിരുന്നു.
വിചാരണ തടവിന് ശേഷം ആശിഷ് മിശ്ര ഇപ്പോൾ ലഖിംപുർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
കേസിലെ തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടത്തണമെന്നും സാക്ഷികൾക്ക് ആവശ്യമായി സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് സാക്ഷികളുടെ രഹസ്യമൊഴിയെടുക്കേണ്ടത്.
ലഖിംപുരിലെ മജിസ്ട്രേറ്റിന് എന്തെങ്കിലും അസൗകര്യമുണ്ടായാൽ മറ്റൊരു മജിസ്ട്രേറ്റിനെ ഇതിനായി ജില്ലാ ജഡ്ജി നിയോഗിക്കണം. യുപി പോലീസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച കോടതി കാര്യമായ അന്വേഷണം നടക്കുന്നുവെന്ന് തോന്നുന്നതായി വ്യക്തമാക്കി.
പൊലീസ് അന്വേഷണം സുപ്രീംകോടതി നിരീക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി. നവംബർ എട്ടാം തീയതി കേസ് വീണ്ടും പരിഗണിക്കും. അന്ന് പുതിയ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.