ന്യൂഡൽഹി: കേരളത്തിൽ വീടുകളിൽനിന്ന് 200 മീറ്റർ അകലെ മാത്രമേ പാറമടകൾ പ്രവർത്തിക്കാവൂ എന്ന നിർദേശത്തിനെതിരേ ക്വാറി ഉടമകൾക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രീംകോടതി.
ക്വാറി ഉടമകളും പുതിയ പാറമടകളുടെ നടത്തിപ്പിനായി അപേക്ഷ നൽകിയിരിക്കുന്നവരും ദൂരപരിധി നിർദേശം ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരേ നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി.
പാറമടകൾ വീടുകളിൽനിന്ന് 200 മീറ്റർ അകലെ ആയിരിക്കണമെന്ന നിർദേശം പുതിയ ക്വാറി അപേക്ഷകൾക്കും ബാധകമാണെന്നായിരുന്നു ഹൈക്കോടതി വിധി.
പരാതി ഉന്നയിച്ചു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളിൽ നിന്നുള്ള ദൂരപരിധി നേരത്തേ 50 മീറ്റർ ആയിരുന്നത്് ഹരിത ട്രൈബ്യൂണൽ 200 മീറ്ററാക്കി വർധിപ്പിച്ചത്. ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ഹരിത ട്രൈബ്യൂണലിനു സ്വമേധയാ കേസെടുക്കാനാകില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം. എന്നാൽ, ഹൈക്കോടതി ഹരിത ട്രൈബ്യൂണലിന്റെ അധികാരം ഉണ്ടെന്ന് വ്യക്തമാക്കി ദൂരപരിധി നിയന്ത്രണം ശരിവയ്ക്കുകയായിരുന്നു.
ക്വാറി ഉടമകളും പുതിയ പാറമടകളുടെ നടത്തിപ്പിനായി അപേക്ഷ നൽകിയിരിക്കുന്നവരും ദൂരപരിധി നിർദേശം ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരേ നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി.
പാറമടകൾ വീടുകളിൽനിന്ന് 200 മീറ്റർ അകലെ ആയിരിക്കണമെന്ന നിർദേശം പുതിയ ക്വാറി അപേക്ഷകൾക്കും ബാധകമാണെന്നായിരുന്നു ഹൈക്കോടതി വിധി.
പരാതി ഉന്നയിച്ചു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളിൽ നിന്നുള്ള ദൂരപരിധി നേരത്തേ 50 മീറ്റർ ആയിരുന്നത്് ഹരിത ട്രൈബ്യൂണൽ 200 മീറ്ററാക്കി വർധിപ്പിച്ചത്. ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ഹരിത ട്രൈബ്യൂണലിനു സ്വമേധയാ കേസെടുക്കാനാകില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം. എന്നാൽ, ഹൈക്കോടതി ഹരിത ട്രൈബ്യൂണലിന്റെ അധികാരം ഉണ്ടെന്ന് വ്യക്തമാക്കി ദൂരപരിധി നിയന്ത്രണം ശരിവയ്ക്കുകയായിരുന്നു.